തങ്ങളെ മൂന്നാറിൽ നിന്ന് വട്ടവട എത്തിച്ചയാൾ…….!
അയാൾ തന്നെയാണ് രക്ഷകനായി അവതരിച്ചത്…… !
അയാൾ തന്നെയാണ് തിരികെ കൊണ്ടുപോകുന്നതും… ….
അന്നയാൾക്ക് കൂടുതൽ കൊടുത്ത തുക എവിടെയും നഷ്ടപ്പെട്ടിട്ടില്ല, എന്ന് അവനറിഞ്ഞു…
ക്ലിനിക്കിലെത്തുമ്പോഴേക്കും നെൽസൺ താൻ എത്തിച്ചേരാനുള്ള കാരണം അവരോട് വിശദീകരിച്ചിരുന്നു……
രണ്ടു ദിവസം മുൻപ് അയാൾ ഫാം ഹൗസിൽ തിരക്കി വന്ന കാര്യവും പറഞ്ഞു……
ഫാം ഹൗസിന്റെ മുറ്റത്ത് അന്ന് ടയർ പാടുകൾ കണ്ട കാര്യം അജയ്ക്ക് ഓർമ്മ വന്നു…
ക്ലിനിക്കിന്റെ ചിപ്സ് വിരിച്ച മുറ്റത്ത് കാർ നിന്നു …
“കാര്യങ്ങൾ ഞാൻ പറഞ്ഞോളാം… ”
നെൽസൺ പറഞ്ഞു……
രാത്രിയായതിനാൽ ആരും തന്നെ രോഗികളായി ഉണ്ടായിരുന്നില്ല.
പറയത്തക്ക മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…
അജയ് യുടെ ചുണ്ടും താടിയെല്ലു ചേരുന്ന ഭാഗവും നീരു വെച്ച് തുടങ്ങിയിരുന്നു.
ഉൾക്കവിളിൽ പല്ലു കൊണ്ടും മുറിഞ്ഞിരുന്നു…
അഭിരാമിയുടെ വലതുകൈമുട്ടും വിരലുകളും റോഡിലുരഞ്ഞ് ചെറിയ മുറിവുകൾ മാത്രം …
മുറിവുകൾ ക്ലീൻ ചെയ്തു മരുന്നു പുരട്ടി…
മനസ്സിനേറ്റ മുറിവുകൾ മാത്രം മാരകമായിരുന്നു……
താഹിർ പറഞ്ഞ വാക്കുകൾ അഭിരാമിയുടെ മനസ്സിൽ നിന്നും മാഞ്ഞതേയില്ല……
അജയ് നെ തല്ലാൻ പറഞ്ഞ രാജീവ്…
അതു മാത്രമായിരുന്നു അവളുടെ മനസ്സിൽ…
ക്ലിനിക്കിലെ പണം കൊടുത്തതും നെൽസൺ ആയിരുന്നു……
അയാൾ ആരെയോ ഫോൺ ചെയ്യുന്നത് കാറിനടുത്തേക്ക് വന്ന അജയ് കണ്ടു …
” ഭാര്യയാ… ”
അജയ് നോടായി നെൽസൺ, ഫോൺ കട്ടാക്കിയ ശേഷം പറഞ്ഞു..
കാർ വീണ്ടും പറന്നു തുടങ്ങി…
മൂന്നാറിലെത്തിയപ്പോൾ നെൽസൺ കാർ നിർത്തി…
“എന്താ നിങ്ങളുടെ തീരുമാനം…… ? ”
അയാൾ പിന്നോട്ടു തിരിഞ്ഞു ചോദിച്ചു..
“ഞങ്ങളെ വീട്ടിലെത്തിച്ചു തരണം… ”
അജയ് ദീനതയോടെ പറഞ്ഞു.
“നിങ്ങളല്ലാതെ വല്ലവരുടെയും വാക്ക് കേട്ട് ഇങ്ങനെ ഇറങ്ങിത്തിരിക്കുമോ .? അതും കാട്ടുമുക്കിലേക്ക്… ”
അജയ് അഭിരാമിയെ നോക്കുക മാത്രം ചെയ്തു…
” കോടതിയും പൊലീസുമൊക്കെ ഉള്ള നാടല്ലേ അനിയാ ഇത്……. ഇങ്ങനെ പേടിച്ചോടിയാൽ എത്ര കാലം ഓടും..?”
നെൽസൺ കാർ മുന്നോട്ടെടുത്തു…
” താഹിറൊക്കെ വെറും ലോക്കലാ… അല്ലാത്തവർ ആയിരുന്നേൽ നിങ്ങളെ എപ്പോഴോ അവർ കൊന്നുകളഞ്ഞേനേ… “