“ഞായറാഴ്ച രാത്രി തന്നെ ഞങ്ങൾ അമേരിക്കയിലേക്ക് പോകും, അവിടെ വീട് പോലും ഞങ്ങൾ അറേഞ്ച് ചെയ്തു കഴിഞ്ഞു. ബിസിനസ്സ് തുടങ്ങാനുള്ള ഏര്‍പ്പാടുകൾക്ക് തുടക്കം കുറിച്ചും കഴിഞ്ഞു. വിസ നേരത്തെ കിട്ടി.. അതുപോലെ ടിക്കെറ്റും ബുക്ക് ചെയ്തു കഴിഞ്ഞു. ഇതൊരു യാത്ര പറച്ചില്‍ ആണെന്ന് എല്ലാവരും കൂട്ടിക്കോളു.. കാരണം ഞായറാഴ്ച വിവാഹം കഴിഞ്ഞാല്‍, തിരക്കുകൾക്കിടയിൽ എല്ലാവരോടും പറയാൻ കഴിഞ്ഞെന്ന് വരില്ല.” ഞാൻ പറഞ്ഞു നിർത്തിയും ഹാളാകെ കലപില ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞു.
“എടാ കഴുതേ! എന്തൊക്കെയാ നി പറയുന്നത്?” അമ്മ ചൂടായി. “വിവാഹം കഴിയുന്ന അന്നു തന്നെ നിങ്ങൾ യാത്ര തിരിക്കും എന്നോ?”
“ശെരിയാണ്. ഞങ്ങൾ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ്.” ഞാൻ പറഞ്ഞതും രണ്ട് കുടുംബക്കാരും ചിന്താകുഴപ്പത്തോടെ ഞങ്ങളെ നോക്കി.
“അന്ന് എന്റെ വിവാഹം കഴിഞ്ഞ സമയത്തും ശേഷവും, ഇവിടെ നാട്ടില്‍ വച്ച് എനിക്ക് പ്രഷോബ് ചേട്ടൻ ദുരനുഭവങ്ങളെ മാത്രമേ സമ്മാനിച്ചിട്ടുള്ളു. അതിനേക്കാള്‍ കൂടുതലായി ദുബായില്‍ വച്ചും ഞാൻ അനുഭവിച്ചു. അതുകൊണ്ട്, എന്റെ വിവാഹ ജീവിതത്തിൽ ദുരനുഭവങ്ങളെ മാത്രം സമ്മാനിച്ച ഈ രണ്ട് നാടുകളില്‍ വച്ച് ഞങ്ങളുടെ ജീവിതത്തെ തുടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ദയവായി ആരും ഞങ്ങളെ എതിര്‍ക്കരുത്. ഞങ്ങളുടെ അപേക്ഷയാണ്.” നിറഞ്ഞ കണ്ണുകളോടെ അഞ്ചന കൈകൂപ്പി.
അതോടെ എല്ലാ എതിര്‍പ്പുകളും അടങ്ങി. നെഷിധ ഓടിവന്ന് അഞ്ചനയെ കെട്ടിപിടിച്ചു. തൊട്ട് പിന്നാലെ എന്റെ അമ്മയും രാകേഷും, പിന്നെ അഞ്ചനയുടെ അച്ഛനും അമ്മയും എല്ലാം തിടുക്കത്തിൽ നടന്നു വന്നിട്ട് അവള്‍ക്കടുത്തായി നിന്നു.
നെഷിധ പെട്ടന്ന് അഞ്ചനയെ വിട്ടിട്ട് എന്റെ അടുത്തേക്ക് വന്നു. എന്റെ സൈഡിൽ നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് അവള്‍ നിന്നു.
“ആരും നിങ്ങളെ എതിർക്കില്ല മോളെ.” അവളുടെ പപ്പ അവൾടെ തലയില്‍ തഴുകി കൊണ്ട് പറഞ്ഞു. “നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് പോലെ തന്നെ തുടങ്ങണം. ഞങ്ങൾ എല്ലാവരുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ഉണ്ടാവും.”
ശേഷം അവളുടെ അമ്മയും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് കുറെ നേരം കണ്ണീരോടെ നിന്നു. അവർ ഒന്നുംതന്നെ സംസാരിച്ചില്ല. അവസാനം നെറുകയില്‍ ഉമ്മ കൊടുത്തിട്ട് അവർ പുഞ്ചിരിച്ചു.