“പണ്ട് പാട്ട എന്നോട് പറഞ്ഞിരുന്നു…. അവൻ തന്റെ എതിരാളി ആരാ എന്ന് അറിയാതെ മുന്നോട്ട് കുതിച്ചു കൊണ്ട് ഇരിക്കുന്ന പടയാളി ആണ് എന്ന്. അവനെ തടയണമെങ്കിൽ അവന്റെ മുന്നിൽ അയാൾ വന്നു നിൽക്കണം എന്ന്.”
“അതെ….
ഞാൻ ഒരിക്കലും എന്റെ ഫാമിലി ഇല്ലാതെ ആക്കിയവരെ തേടി പോകില്ല എന്റെ മുന്നിൽ വന്നു അവർ നിക്കണം.
അതുവരെ ഞാൻ വളർന്നു കൊണ്ട് ഇരിക്കും.”
ജൂലി ഒരു പുഞ്ചിരിയോടെ എന്നെ കെട്ടിപിടിച്ചു ശേഷം.
“നിന്റെ കൂടെ എന്തിനും ഈ പെണ്ണ് ഉണ്ടാലോ.”
“ഉം…
എനിക്ക് പെറുപ്പിക്കാൻ ഉള്ളതാ.”
“അയ്യടാ…
എനിക്ക് നിന്നെപ്പോലെ ഒരു അഞ്ചു ആൺകുഞ്ഞുങ്ങളും പിന്നെ എന്നെപോലെ പത്തു പെൺകുഞ്ഞുങ്ങളും വേണം.”
“ഒന്നിനെ കൊണ്ട് നോക്കാൻ വയ്യ അപ്പോഴാ നിന്നെ പോലെ പത്തെണ്ണം.”
“അതെന്നാടാ…..”
“യെ ഒന്നുല്ല.
ആ പിന്നെ….
നമ്മുടെ ബൈപാസ് റോഡ് ഇല്ലേ അവിടെ ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പണിത് കൊണ്ട് ഇരിക്കുവാ….
പോന്നു മോൾ നിന്റെ തന്തയുടെ കുറച്ച് ഷെയർ ഇട്ടാൽ അതിന്റെ എംഡി ആക്കി അങ്ങ് തരാം.”
“ആ വലിയ ബിൽഡിങ് നിങ്ങൾ ആണോ പണിയുന്നെ!!!”
“അതെ മോളെ…. നിനക്ക് അറിയാവുന്ന ഡോക്ടർസ്, നേഴ്‌സ് ന്മാരോട് ഒക്കെ ഒഴിവ് ഉണ്ട് എന്ന് പറഞ്ഞേരെ.”
“ഡാ ഇതിന് മാത്രം പണം എങ്ങനെ ആടാ.”
“നേരായ വഴിയിൽ കൂടെ പോയാൽ ഒന്നും ആകില്ല മോളെ.
കള്ളകടത്തും അല്ലറ ചില്ലറ കൊട്ടേഷൻ പണിയിലൂടെ ഉണ്ടാക്കി എടുത്തതാ.
പിന്നെ തമിഴ്നാട് ബോഡറിൽ ഒരു എൻജിനെർ കോളേജ് ഉം പണി കഴിഞ്ഞു .
പിന്നെ നിന്റെ അമ്മയുടെ പേരിൽ ഒരു തുണി മില്ലും വാങ്ങി ട്ട് ഉണ്ട് അങ്ങ് തമിഴ്നാട്ടിൽ.”
അവൾ അന്തം വിട്ട് എന്നെ നോക്കി ഇരിക്കുവാ.
“നോർത്ത് ഇന്ത്യയിൽ ഛർഖൻഡിൽ ഒരു കൽക്കരി പടവും,വാങ്ങി മായിനിങ് നടന്നു കൊണ്ട് ഇരിക്കുന്നു.”
അവൾ ഞെട്ടി എന്റെ നേരെ നോക്കിട്ട്.
“പണ്ട് അമ്മ പറഞ്ഞിരുന്നു… അപ്പയുടെ കൂടെ കൂടി ഇവൻ ഇത്രയും ഉണ്ടാകുന്നു എങ്കിൽ. ഒറ്റക്ക് നിന്നാൽ എവിടെ വരെ എത്തും എന്ന് അറിയില്ല എന്ന്.”