” ഉറപ്പാണല്ലോ? ഇന്ന് ശനിയാഴ്ച്ച, മൺഡേ രണ്ട് പേരും ചിരിച്ച് കൊണ്ട് എന്റെ അടുത്ത് വരണം….. കെട്ടോ..”
“ശെരി മാം…മാമിനോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് എന്തോ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ”
“ഗുഡ് ..എന്ത് ഉണ്ടെങ്കിലും അത് മനസ്സിൽ വെക്കാതെ ആരോടെങ്കിലും തുറന്ന് സംസാരികണം , അപ്പോൾ തന്നെ പകുതി വിഷമം മാറും… ഞാൻ സംസാരികണോ രമ്യയോട് …?”
“വേണ്ട… വേണ്ട മാം… ഞാൻ സംസാരിക്കാം….. നമ്മൾ സംസാരിച്ച കാര്യം ആരും അറിയരുത്…..”
“അതിന് നമ്മൾ തമ്മിൽ ഇന്ന് കണ്ടിട്ടില്ലല്ലോ?” അനിത ചിരിച്ച് കൊണ്ട് തിരികെ നടന്നു. ഒരു ദേവതയെ പോലെ വന്ന് പോയ ടീച്ചറെ നോക്കി ഫർസാന ആശ്വാസത്തോടെ നിന്നു.
അടുത്ത ദിവസം , ഒരു ഞായറാഴ്ച്ച ആയിരുന്നു. അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോവുന്ന ഒരു ചൂട് പിടിച്ച ദിവസം .
ഞായറാഴ്ച്ച ആയത് കൊണ്ട് തന്നെ ദിവാകരനും രാധയും അടുത്ത ഒരു ബന്ധുവിന്റെ കല്യാണത്തിനായി പോയിരിക്കുകയായിരുന്നു. ഫർസാനയോട് പറഞ്ഞിട്ടാണ് രാധ പോയത്.
“പാച്ചീ, അവളെ ഒന്ന് ശ്രദ്ധിക്കണം കെട്ടോ, നല്ല തലവേദന ആണെന്നാണ് പറഞ്ഞത് ”
അവർ പോയി കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ഫർസാന രമ്യയുടെ വീട്ടിലേക്ക് ചെന്നു. മടിച്ച് കൊണ്ടാണെങ്കിലും അവൾ രമ്യയുടെ ബെഡ്രൂമിലേക്ക് ചെന്ന് പയ്യെ വാതിൽ തുറന്നു.
രമ്യ ബെഡിൽ കണ്ണടച്ച് കിടക്കുകയായിരുന്നു. റൂമിൽ കാൽ പെരുമാറ്റം കേട്ടപ്പോൾ തന്നെ അവൾക്ക് ഫർസാന ആണെന്ന് മനസ്സിലായി. കണ്ണ് തുറന്ന് ഫരസാനയെ നോക്കി അവൾ എണ്ണീറ്റിരുന്നു.
” കിടന്നോ …. തലവേദന ഉള്ളതല്ലേ … അമ്മ പറഞ്ഞു…”
“ഏയ് തലവേദന ഒന്നും ഇല്ല, ഒരു സുഖം ഉണ്ടായില്ല, അതാ ഞാൻ പോകാതിരുന്നത് …വാ ഇരിക്ക് … ”
ഫർസാന അവളുടെ അരിക്കിൽ ബെഡിൽ വന്നിരുന്നു. രണ്ട് പേരും പരസ്പരം ഒന്നും സംസാരിക്കാതെ . കുറച്ച് നേരം മിണ്ടാതിരുന്നു.
“വേറെ എന്താ ? ദേഷ്യം എല്ലാം മാറിയോ?” മൗനം മുറിച്ച് കൊണ്ട് രമ്യ ചോദിച്ചു.
” ദേഷ്യം ഒന്നും ഇല്ല…. എടീ, സോറി… ഞാൻ അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു “