വിനയചന്ദ്രനും ചിരിച്ചു……
” നമുക്കിതങ്ങ് ഒഴിവാക്കിയാലോ… ?”
” ബുദ്ധിമുട്ടാണ്…… കുറേക്കാലം പല പല സെന്ററുകളിൽ കിടന്നതാണ്…… “
എസ്.ഐ ഹാൾ ആകമാനം ഒന്ന് വീക്ഷിച്ചു..
അടുക്കും ചിട്ടയുമില്ലാത്ത പുസ്തകങ്ങളും ഷെൽഫും കർട്ടനും സോഫയും ഒരു മദ്യപാനിയുടെ അവസ്ഥ വിളിച്ചറിയിക്കുന്നതായിരുന്നു..
“ആരാ സഹായത്തിന്… ….?”
എസ്. ഐ ചോദിച്ചു.
“ഒരാളുണ്ട്…… പറമ്പിലൊക്കെ പണിക്കു വരുന്നത് അവനാ… ഇപ്പോൾ അവനേയുള്ളൂ സഹായത്തിന്……. “
വിനയചന്ദ്രൻ പറഞ്ഞു..
” സനോജ്……….?”
എസ്. ഐ പുരികമുയർത്തി ചോദിച്ചു……
ഉള്ളിലുണ്ടായ നടുക്കം പുറമേ വരാതിരിക്കാൻ വിനയചന്ദ്രൻ പണിപ്പെട്ടു.
തന്നെക്കുറിച്ച് എല്ലാം അന്വേഷിച്ചിട്ടാണ് അയാൾ മുന്നിൽ വന്നിരിക്കുന്നത് എന്ന് വിനയചന്ദ്രന് മനസ്സിലായി..
” അതു തന്നെ ആള് … “
“ഇപ്പോൾ എവിടെപ്പോയി…… …? “
” ഭക്ഷണം വാങ്ങാൻ പോയതാ… “
” ആരാ ശിവരഞ്ജിനി……..?”
എസ്. ഐ യുടെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു…
ആ ചോദ്യത്തിനു മുൻപിൽ വിനയചന്ദ്രൻ ഒന്നു പകച്ചു …
“അ. തെന്റെ മോള്……… “
ഒന്നു വിക്കിയാണ് വിനയചന്ദ്രൻ പറഞ്ഞത് ..
“കാര്യങ്ങളൊക്കെ അറിയാം, കൂടുതൽ ചോദിച്ചു വിഷമിപ്പിക്കുന്നില്ല… …. “
” ചോദിക്ക് സാറേ… “
വിനയചന്ദ്രൻ പോയ ധൈര്യം തിരികെ പിടിച്ചു…
“മോൾ വിളിക്കാറുണ്ടോ… ….?”
ഒരു മിന്നൽ വിനയചന്ദ്രന്റെ ഹൃദയത്തിലൂടെ പാഞ്ഞു പോയി…
അയാൾ പെട്ടെന്നു തന്നെ തന്റെ മനോനില തിരികെ പിടിച്ചു …
“വല്ല കാലത്തും… കഴിഞ്ഞ ദിവസം വിളിച്ചത് ഒരുപാട് കാലം കൂടിയാ… …. “