” ഇല്ല… “
” പോകുന്ന കാര്യം വല്ലതും:…?”
” ഒന്നും പറഞ്ഞില്ല… “
” രാജീവ് ആളെങ്ങനെ… ?”
” ദുഷ്ടനാ സാറേ…”
തുടർന്ന് അമ്മിണിയമ്മ അന്നത്തെ സംഭവങ്ങൾ അവരോട് വിശദീകരിച്ചു. അഭിരാമി കുത്തിയ കാര്യവും വിനയചന്ദ്രൻ വന്നതും അവർ പറഞ്ഞു……
“ആ കൊച്ച് തീരെ നിവൃത്തിയില്ലാഞ്ഞിട്ട് ചെയ്തതാ സാറേ… “
തന്റെ യജമാനത്തിയെ അവർ ന്യായീകരിച്ചു……
പൊലീസുകാർ തിരികെ വാഹനത്തിനടുത്തേക്ക് ചെന്നു…
അമ്മിണിയമ്മ പറഞ്ഞ കാര്യങ്ങൾ അവർ എസ്.ഐ യെ ധരിപ്പിച്ചു..
പൊലീസ് വാഹനം നേരെ പോയത് വിനയചന്ദ്രന്റെ വീട്ടിലേക്കായിരുന്നു…
സനോജ് പോയ ശേഷം ഹാളിൽ തന്നെയിരുന്ന് മയങ്ങുകയായിരുന്നു അയാൾ…
മുറ്റത്ത് വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ട് അയാൾ കണ്ണു തുറന്നു…
” കേറിപ്പോര്……………”
വിനയചന്ദ്രൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
എസ് . ഐ സുനിലും ഒരു പൊലീസുകാരനും സിറ്റൗട്ട് കടന്നു ഹാളിലേക്ക് വന്നു …
ഒരു സ്റ്റൂളിൽ മുറിവു പറ്റിയ കാൽ ഉയർത്തി വെച്ചാണ് അയാളിരുന്നത്.
” ഇരിക്ക് സാറേ… “
ഒന്നു നിവർന്നു കൊണ്ട് വിനയചന്ദ്രൻ പറഞ്ഞു……
” വേണ്ട…… എഴുന്നേൽക്കണ്ട..”
അയാളെ തടഞ്ഞുകൊണ്ട് സുനിൽ പറഞ്ഞു……
” എന്ത് പറ്റിയതാ… ….? “
സോഫയിലേക്കിരുന്നുകൊണ്ട് എസ്.ഐ ചോദിച്ചു.
കൂടെ വന്ന പൊലീസുകാരൻ നിന്നതേയുള്ളൂ…
” ഒന്ന് വീണു…..”
” മാഷ് ഒരു ആൽക്കഹോളിക്കാണല്ലേ… “
ഒരു പുഞ്ചിരിയോടെ സുനിൽ ടീപോയിലേക്ക് നോക്കി ചോദിച്ചു …
“അങ്ങനെയായിപ്പോയി… “