” മാഷിനോടുള്ള ശത്രുതയ്ക്കയാൾ…? “
സനോജ് ഒന്നു നിർത്തി.
“രാജീവിന് എന്തിനാടാ എന്നോട് ശത്രുത … ? അവർ തന്ന സ്വർണ്ണവും പണവും മാത്രമല്ല കോമ്പൻസേഷൻ എമൗണ്ടു വരെ കൊടുത്തിട്ടാണ് ഞാൻ ബന്ധം ഒഴിവാക്കിയത്…… കാഞ്ചനയ്ക്ക് ഒരു തരത്തിലും എന്റെ മരണം കൊണ്ട് ഒന്നും നേടാനില്ല… …. രാജീവിനുമില്ല… ….പിന്നെ ആർക്കുവേണ്ടിയാടാ ഞാൻ ചാവേണ്ടത്… ….?”
വിനയചന്ദ്രന്റെ സ്വരം ഉയർന്നു..
“മാഷ് ദേഷ്യപ്പെടാൻ പറഞ്ഞതല്ല ഞാൻ… “
സനോജ് അയാളെ ശാന്തനാക്കാൻ ശ്രമിച്ചു……
” നമ്മളറിയാത്ത ഒരു വലിയ കളി ഇതിലുണ്ട് സനോജേ… …. “
ചിന്തയോടെ വിനയചന്ദ്രൻ പറഞ്ഞു……
“പണമാണ് മനുഷ്യനെ ഭ്രാന്തനാക്കുന്നത്…… അവനെ അവനല്ലാതാക്കുന്നത്…… “
വിനയചന്ദ്രൻ പിറുപിറുത്തു…
” അത് ശരിയാ മാഷേ… …. ഞങ്ങൾ കോളനിക്കാർക്ക് പണമില്ല, ഞങ്ങൾ തല്ലും കുടും, ചീത്തയും വിളിക്കും…… പിറ്റേന്ന് കാലത്ത് ഒരു ഷെയറിട്ട് ‘കാട്ടറായി ” വാങ്ങിയടിച്ചാൽ തീരുന്ന പിണക്കമേ ഞങ്ങൾക്കുള്ളൂ…… “
ആ സമയത്തെയും അവന്റെ നിഷ്കളങ്കത കണ്ട് വിനയചന്ദ്രൻ ഒന്നു ചിരിച്ചു……
” അല്ല മാഷേ , ചോദിക്കുന്നതിൽ ഒന്നും വിചാരിക്കരുത്…”
സനോജ് മുൻകൂർ ജാമ്യമെടുത്തു……
നീ ചോദിക്കെടാ……..”
വിനയചന്ദ്രൻ ധൈര്യം കൊടുത്തു…
” മാഷിന് എത്ര രൂപ മൊത്തം ആസ്തിയുണ്ട്…… ?”
പരുങ്ങലോടെയാണ് അവൻ ചോദിച്ചത്……
വിനയചന്ദ്രൻ അവനെ നോക്കി……
പിന്നെ ചെറിയ രീതിയിൽ ചിരിച്ചു തുടങ്ങി……
ചോദിച്ചത് അബദ്ധമായോ എന്ന രീതിയിൽ സനോജ് പകച്ചിരുന്നു..
“സനോജേ……. “
വിനയചന്ദ്രൻ വിളിച്ചു.
” പറ മാഷേ… “
അവൻ വിനയാന്വിതനായി……