തേടുന്നതാരെ നീ [Smitha]

Posted by

നിക്കുമ്പം പിമ്പിൽ നിന്ന് തറവാട്ടിലെ ആളുകൾ അവനെ അടിച്ചു കൊന്നു…”

അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ സ്തംഭിച്ചു.

“അമ്മമ്മേ…!”

ഞാൻ ഭയത്തോടെ വിളിച്ചു.

“അപ്പോൾ മമ്മി? മമ്മിയ്ക് എന്ത് പറ്റി?”

“മമ്മി ബോധം കെട്ടു വീണു….”

അമ്മമ്മ തുടർന്നു.

“ബോധത്തീന്നു ഉണർന്നത് തനി ഭ്രാന്തിയായിട്ടായിരുന്നു…. സംഭവം നടക്കുമ്പം മമ്മിയ്ക്ക് വെറും പതിനഞ്ച് വയസ്സേ ഉള്ളൂ … രണ്ടു കൊല്ലം എന്തോരം ആശുപത്രികൾ ..മന്ത്രവാദികൾ ….അവസാനം പുല്ലൂര് മനയ്ക്കൽ തിരുമുൽപ്പാടിന്റെ അടുത്ത് കൊണ്ടോയി…തിരുമേനി അപ്പോൾ വിദേശത്ത് ഒരു കോളേജിൽ ടീച്ചറാ ..തറവാട്ടീന്ന് വിളിച്ചത് കൊണ്ട് പ്രത്യേകം വന്നതാ..മന്ത്രോം തന്ത്രോം ഇപ്പഴത്തെ ചികിത്സയും ഒക്കെ കലർത്തിയ ഒരു ചികിത്സയ തിരുമേനീടെ…. ”

ഞാൻ ശ്രദ്ധയോടെ കേട്ടു.

“കാര്യം എന്താന്ന് വെച്ചാ അനിലിന്റെ വല്യപ്പൻ അറിയപ്പെടുന്ന ഒരു കൂടോത്രകാരനാരുന്നു ..അയാള് അനിലിന്റെ ശരീരം നൂറു ദിവസം ദഹിപ്പിക്കാതെ എന്തോ ചില കർമ്മങ്ങൾ ഒക്കെ നടത്തി, നമ്മുടെ തറവാടിന് ശാപം കിട്ടാൻ…അയാളുടെ ശാപം അനുസരിച്ച് മമ്മിയ്ക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടാവുമ്പോ തറവാട്ടിലെ എല്ലാരും നശിക്കേണ്ടതാ…പക്ഷെ…”

അമ്മമ്മ ഒന്ന് നിർത്തി.

“അതിനുള്ള പരിഹാരം തിരുമുൽപ്പാട് കണ്ടെത്തി…”

അമ്മമ്മ തുടർന്നു.

 

“ആ പരിഹാരം പക്ഷെ അൽപ്പം കടന്ന കൈയ്യാ…പക്ഷെ അതല്ലാതെ വേറെ മാർഗ്ഗം ഇല്ലാരുന്നു…”

“എന്താ അത്?”

ഞാൻ ചോദിച്ചു.

“പറയാം…”

അമ്മമ്മ തുടർന്നു.

“ആ പരിഹാരം നടത്തിയാല്‍ തറവാട്ടിലെ സ്ത്രീകൾ രക്ഷപ്പെടും . അല്ലെങ്കിൽ സ്ത്രീകളും ശാപഗ്രസ്തരാകും …അയാളുടെ ശാപം ഫലിച്ചു. തറവാട്ടിലെ എല്ലാ പുരുഷന്മാരും വിഷം തീണ്ടിയും ഒഴുക്കിൽപ്പെട്ടും തീയിൽ ചാടിയും ഒക്കെ മരണപ്പെട്ടു . അവശേഷിച്ചത് പിന്നെ ഞാനും കുട്ടന്റെ മമ്മിയും മാത്രമാണ്…”

“എന്തായിരുന്നു അമ്മമ്മേ ആ പരിഹാരം?”

“ഏറ്റവും വലിയ ദോഷം ചെയ്ത് എല്ലാ ദോഷങ്ങളെയും മാറ്റുക….”
അമ്മമ്മ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *