“എല്ലാമറിഞ്ഞോണ്ട് ഞാൻ എങ്ങനെയാടീ അയാളെപ്പോലെ ഒരു മൃഗത്തിന്റെ അടുത്തേക്ക് നിന്നെ തള്ളി വിടുന്നെ?”
“അല്ലാതെ വേറെ എന്നാ ചേച്ചി ഒരു മാർഗ്ഗം?”
ആനിയും എമിലിയെ ചേർത്ത് പിടിച്ചു.
“ചേച്ചി ഒന്നും ഓർത്ത് ബേജാറാവണ്ട…”
ആനി തുടർന്നു.
“നമ്മള് മോശം സ്വപ്നങ്ങളൊരുപാട് കാണാറില്ലേ? അങ്ങനെ ഒന്നായിട്ട് കണ്ടാ മതി ഇതിനെ!”
അപ്പോൾ ആനിയുടെ മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി.
“ആ മെമ്പർ ആണല്ലോ ചേച്ചി…”
“ആണോ?”
എമിലി സംഭ്രമത്തോടെ ആനിയെ നോക്കി.
“അതിന് ഇങ്ങനെ പേടിക്കുന്നത് എന്നാത്തിനാ ?”
ആക്സെപ്റ്റിൽ പ്രസ്സ് ചെയ്യുമ്പോൾ ആനി ചോദിച്ചു.
“ആ മെമ്പറെ , പറ”
“ജോൺ സാറിനെ ഞാൻ കണ്ടാരുന്നു..”
“ആണോ?എന്നാ പറഞ്ഞു ജോൺ സാറ്?”
“സാറിന് സമ്മതമാ…”
“ആണോ?”
“ആം ..സാറ് ആനിയമ്മേനേം കണ്ടിട്ടുണ്ടല്ലോ…അറിഞ്ഞപ്പം തൊട്ട് ആനിയമ്മേനേം ഓർത്ത ഇപ്പം മൊത്തം….”
“അതൊന്നും കൊഴപ്പവില്ല…കാര്യംകഴിഞ്ഞാ ഞങ്ങടെ ബില്ല് മാറി തരത്തില്ലേ?”
“അതിനെന്നാ!സാറ് ഒറപ്പ് തന്നിട്ടുണ്ടന്നെ..”
“മെമ്പറു ഗ്യാരണ്ടി ആണല്ലോ അല്ലെ?”
“പിന്നല്ലേ! കട്ടായം!”
“എന്നാ എപ്പഴാ? എവടെ വെച്ചാ?”
” ആ വായന ശാലേടെ അടുത്തോടെ പോകുന്ന റോഡില്ലെ?അതിലെ ഒരര കിലോമീറ്റർ പോയാൽ സാറിന് ഒരു ഫാം ഹൗസുണ്ട്…അവിടെ വെച്ച്…”
“വേറെ ആരെലും ഒണ്ടാവോ അവിടെ?”
“എവടെ!സാറ് മാത്രമേ ഒണ്ടാവൂ …എന്നാ വേറെ ആരെലുംവേണോ?”
കണാരൻ ഒരളിഞ്ഞചിരി ചിരിച്ചു.
“എന്നാ എന്റെ പട്ടി പോലും വരത്തില്ല അവിടെ! ബില്ല് ഞങ്ങള് കോടതീൽ പോയി മേടിച്ചോളാം!”
“അയ്യോ ആനിയമ്മേ ചൂടാകല്ലേ! ജോൺ സാറ് മാത്രമേ വരുവൊള്ളൂ..നാളെ ഒരു പത്തുമണി ആകുമ്പം,പകല്.എന്നാ വരത്തില്ലേ?”
“ആ വരാം…”