അതനുസരിച്ച് സെക്യൂരിറ്റി കൺട്രോൺ മുറിയുടെ വാതിൽക്കലേക്ക് സിദ്ധാർത്ഥ് നീങ്ങി.
കൺട്രോൾ റൂമിന്റെ മുമ്പിൽ ആജാനുബാഹുവായ ഒരു മൊട്ടത്തലയൻ നിന്നിരുന്നു.
“റോഷൻ ദുറാനിയുടെ ക്രൂ ആണ്”
സിദ്ദാർത്ഥ് മന്ത്രിച്ചു.
“അസ്സലാമു അലൈക്കും,”
കൈ നെറ്റിയിൽ തൊട്ട് സിദ്ധാർത്ഥ് അയാളെഅഭിവാദ്യം ചെയ്തു.
“വാ അലൈക്കും ഉസ്സലാം…”
“ഭായി, ഷെഹ്‌സാദ് ഭായി പുറപ്പെട്ടിട്ടുണ്ട്…”
“നിങ്ങൾക്കെങ്ങനെ അറിയാം?”
അയാൾ സിദ്ധാർത്ഥിന്റെ ഭീഷണമായി നോക്കി.
“വരൂ…”
ആളില്ലാത്ത മറ്റൊരു മൂലയിലേക്കുചൂണ്ടി സിദ്ധാർത്ഥ് പറഞ്ഞു.
“ഇവിടെ ആളുകൾകേൾക്കും…”
കാര്യം ഗൗരവമുള്ളതാണ് എന്ന് മനസ്സിലാക്കി,അയാൾ സിദ്ധാർത്ഥ് കാണിച്ചു തന്ന കോണിലേക്ക് അയാളോടൊപ്പം നീങ്ങി.
അവിടെ ഒരു വലിയ കാർഡ് ബോഡ്‌ബോക്സ് കിടന്നിരുന്നു.
“എന്താ..?എങ്ങനെ അറിഞ്ഞു ഷെഹ….”
അയാൾ ചോദ്യം മുഴുമിക്കുന്നതിന് മുമ്പ് സിദ്ധാർത്ഥിന്റെ കയ്യിലിരുന്ന ക്ലോറോഫോം സ്പ്രേ പുറത്തേക്കുചീറ്റി.
മൊട്ടത്തലയൻ കുഴഞ്ഞു വീണു.
“അരമണിക്കൂർ അനങ്ങില്ല, ശവം!”
കാഡ്ബോഡ് ബോക്സ് തുറന്ന് അയാളെ സിദ്ധാർത്ഥ് അതിനുള്ളിൽ അടച്ചു.
പിന്നെ ദ്രുതഗതിയിൽ സെക്യൂരിറ്റി കൺട്രോൾ റൂമിലേക്ക് പോയി.
അത് തുറന്നു.
അത് ഓപ്പറേറ്റ്‌ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരൻ മുഖമുയർത്തി സിദ്ധാർത്ഥിനെ നോക്കി.
“നിങ്ങൾ ആരാ…സെക് .സെക്യൂ ….”
ക്ളോറോഫോം സ്പ്രേയേറ്റ് അയാളും നിലം പൊത്തി.
അയാളെ ഒരു കോണിൽ കിടന്ന മേശക്കടിയിലേക്ക് തള്ളിയിട്ട് സിദ്ധാർത്ഥ് മോണിറ്ററുകളിലേക്ക് നോക്കി.