സുന്ദരിയെങ്കിലും ഏത് നിമിഷവും തന്നെ പച്ചയ്ക്ക് തിന്നാനുള്ള രൗദ്രം അവളുടെ മുഖത്ത് അയാൾ കണ്ടു.
പെട്ടെന്ന് അവൾ കണ്ണുയർത്തി അയാളുടെ നെറ്റിയിൽ മുട്ടിച്ചു.
“മൂവ്!!”
അവളുടെ ശ്വാസത്തിൽ മരണം നൃത്തം ചെയ്യുന്നത് അയാൾ കണ്ടു.
പെട്ടെന്ന് തന്റെ പിൻകഴുത്തിൽ മറ്റൊരു ഗണ്ണിന്റെ തണുത്ത സ്പർശം അയാൾ അറിഞ്ഞു.
അയാൾ മുഖം തിരിച്ചു.
കണ്ണിൽ കത്തുന്ന രൗദ്രവുമായി സിദ്ധാർത്ഥ് അയാളെ നോക്കി.
അവർക്ക് മുമ്പിൽ നടരാജശിവന്റെ ചുവടുകളോടെ ഫൈസൽ ഇരു കൈകളിലും തോക്കുകളുമായി നിർത്താതെ നിറയൊഴിച്ചു.
സുരക്ഷാഭടന്മാർ വീണു.
“പുട്ട് യുവർ ബ്ലഡി ഗൺസ് ഡൌൺ!!”
ദാവൂദിനെ സംരക്ഷിക്കാൻ ഓടികൂടിയവരോട് ഫൈസൽ അലറി.
“നിന്റെയൊക്കെ ഷെഹ്‌സാദ് ഭായിയുടെ തലമണ്ട പൊട്ടി ചിതറേണ്ടയെങ്കിൽ…!!”
[തുടരും]