ഫൈസൽ പക്ഷെ പ്രത്യേകിച്ച് ഒരു ഭാവവും കാണിക്കാതെ ഷഹാനയെ നോക്കി.
“പേര് പർവീൺ ഖുർഷിദാ…”
സിദ്ധാർത്ഥ് പറഞ്ഞു.
“വേശ്യാലയത്തിലായിരുന്നു…”
അർജ്ജുനെയും ഷഹാനനെയും ഞെട്ടിച്ചുകൊണ്ട് സിദ്ധാർത്ഥിന്റെ വാക്കുകൾ മുറിയിൽ മുഴങ്ങി. അവർ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. അയാളുടെ മുഖത്ത് നിന്ന് വെറുപ്പ് നീങ്ങി നിർവികാരത കടന്നു വന്നിരുന്നു.
“മുൾത്താനിൽ, സയീദ് അൻവറിന്റെ ഹൈഡ് ഔട്ട് ബസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷന്റെ ഒരുക്കങ്ങൾ നടക്കുന്ന സമയം…”
പെട്ടെന്ന് അവർ ഫൈസലിന്റെ ശബ്ദം കേട്ടു.
” ഇവൻ അവിടുത്തെ നാഗോറി സ്ട്രീറ്റിൽ…ബീസ് കിലാ റെസ്റ്റോറൻറ്റിൽ…അപ്പോഴാണ് മുമ്പിലെ തെരുവിൽ ഒരു മറ്റഡോർ വന്നു നിന്നത്…ആദ്യമൊന്നും ഇവനത് ശ്രദ്ധിച്ചില്ല…അൽപ്പം കഴിഞ്ഞപ്പോൾ അതിന്റെ ഗ്ളാസിന് മേൽ, അകത്ത് കൂടി ഒരു കൈയ്യുടെ ചലനം ഇവൻ കണ്ടു…കയ്യിൽ വളകളുണ്ടായിരുന്നു. എന്തോ പന്തികേട് തോന്നി ഇവൻ മറ്റഡോറിനെ സമീപിക്കുന്നു. അകത്തേക്ക് നോക്കുന്നു….”
സിദ്ധാർത്ഥിന്റെ പരുക്കൻ കണ്ണുകളിൽ നീർ പൊടിയുന്നത് അവർ കണ്ടു.
“അതിനകത്ത് കിടക്കുന്ന ഒരു പെണ്ണ്…ഉടുപ്പൊക്കെ വലിച്ചു കീറി…ദേഹമാകെ മുറിവ് ..ചിലയിടത്ത് നിന്ന് ചോര വരുന്നുമുണ്ട്…ഗ്ളാസ്സ്അകത്തി നോക്കുമ്പോൾ അവൾ ദയനീയ ഭാവത്തിൽ ഇവനെ നോക്കി…സയീദ് അൻവറിന്റെ ഹൈഡ് ഔട്ട് ന്യൂക്ലിയർ ബോംബിങ് കഴിഞ്ഞുള്ള ഹിരോഷിമപോലെയാക്കാനുള്ള പ്ലാൻ മാത്രം മനസ്സിലുണ്ടായിരുന്ന ഇവൻറെ തലമണ്ടയ്ക്കകത്തേക്ക് …അല്ല തലമണ്ടയിലേക്കല്ല..ഹൃദയത്തിലേക്ക് പെട്ടെന്ന് അനാഥ ശിശുവിനെ കണ്ട മദർ തെരേസ കടന്നുവന്നു…”
അർജ്ജുനും ഷഹാനയും സിദ്ധാർത്ഥിന്റെ ആരാധനയോടെ നോക്കി.
“മറ്റഡോറിൽ നിന്ന് പർവീണിനെ പുറത്തെടുക്കുമ്പോൾ അങ്ങോട്ടേക്ക് കത്തിയും വാളുമൊക്കെയായി ബാഹുബലിയിലെ കാലകേയനെപ്പോലെയുള്ള ചിലർ ഇവന്റെ നേരെ തിരിച്ചു…കോൾട്ട് ഡി മുദ്രയുള്ള ഒന്നാന്തരം തോക്ക് ചൂടാറാതെ പിമ്പിലെ ബെൽറ്റിനടിയിൽ വിശ്രമിക്കുന്ന കാര്യം കാലകേയന്മാർ കണ്ടിരുന്നില്ല. ഇരച്ചെത്തിയവന്റെ കാൽമുട്ട് നോക്കി ഒന്ന് പൊട്ടിക്കേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളൂ, ബാക്കിയുള്ളവർക്ക് തിരിഞ്ഞോടാൻ….അന്ന് മുതൽ പർവീൺ സിഡിന്റെ കസ്റ്റഡിയിൽ ആണ്….”
ഫൈസൽ നിർത്തി സിദ്ധാർഥിനെ നോക്കി.
“ഒരു രാജകുമാരിയെപ്പോലെ….”