അയാൾ വീണ്ടും കാർ മുമ്പോട്ടെടുത്തു. അതിനിടയിൽ തന്റെ ഫോണെടുത്ത് സുരക്ഷിതമായി ഹോൾസ്റ്ററിൽ വെച്ചു.
വീണ്ടും അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പാതയുടെ ഇരുവശവും വിജനമായ മഞ്ഞ നിറത്തിലുള്ള ഉണങ്ങിയ പുൽതാഴ്വാരവും അതിൽ ഒറ്റപ്പെട്ട നിൽക്കുന്ന മരങ്ങളും മാത്രം കാണായി. ആകാശം മേഘരഹിതമായി കിടക്കുകയാണ്. കണ്ണെത്താത്ത ദൂരത്തോളം മഞ്ഞ നിറമുള്ള സമതലത്തിന്റെ വിശാലത നീണ്ടു പോകുന്നു.
അയാൾ നോക്കുമ്പോൾ അവളുടെ മാറിൽ അപ്പോൾ ഷാൾ ഇല്ല.
“സാഹിബ…”
അവളുടെ മുഖത്തേക്കും ഉയർന്നു താഴ്ന്ന മാറിലേക്കും മാറി മാറി നോക്കി അയാൾ വിറകൊള്ളുന്ന ശബ്ദത്തിൽ വിളിച്ചു.
“ഞാൻ കരുതി…”
അവളുടെ ശബ്ദത്തിനും വിറയലുണ്ടായിരുന്നു.
“ഷാൾ താഴ്ത്തിയിട്ടിട്ടും എന്താണ് ഇവിടേക്ക് നോക്കാത്തത് എന്ന്…”