അപ്പോഴേക്കും ഷഹാനയും ഫൈസലും കാറിനുള്ളിൽ നിന്നുമിറങ്ങിയിരുന്നു.
“അസ്‌ലം!”
അർജ്ജുന്റെ ദേഹത്തെ മുറിവുകളുടെ ഗൗരവം കണ്ടിട്ട് പരിഭ്രമത്തോടെ അർമീന വിളിച്ചു.
“ഇതെന്താ ഇത്രേം മുറിവുകൾ! അല്ലാഹ്! ഇത് സീരിയസ്സാണല്ലോ! ഞാൻ ഡോക്റ്ററെങ്കിളിനെ വിളിക്കാം!”
“നോ!”
“ഡോക്റ്ററെ വിളിക്കണ്ട!”
അർജ്ജുൻ പെട്ടെന്ന് പറഞ്ഞു.
“അതിനേക്കാൾ അത്യാവശ്യം ഭക്ഷണമാണ്…ഇതത്ര കാര്യമായ മുറിവല്ല!”
“കാര്യമായ മുറിവല്ലന്നോ!”
അർമീനയുടെ വാക്കുകളിലെ ഇഷ്ടവും ശാസനയും അവരെ സ്പർശിച്ചു.
“റബ്ബേ! എന്ത് മാത്രം ബ്ലീഡിങ്ങാണ്!ഇതെങ്ങനെ സംഭവിച്ചു?”
“അതൊക്കെ പറയാം അർമീന!”
“നീ ആദ്യം ഞങ്ങടെ വിശപ്പ് മാറ്റ്!”
“അയ്യോ!”
അവൾ ഇരുകൈപ്പത്തികളും കൊണ്ട് മുഖം പാതി മറച്ച് അവരെ നോക്കി.
“ക്ഷമിക്കണേ! ഞാനത് മറന്നു..വരൂ എല്ലാവരും അകത്തേക്ക് വരൂ…”
ചുറ്റുപാടുകൾ അർമീനയറിയാതെ സൂക്ഷ്മ നിരീക്ഷണം ചെയ്ത് അവർ അകത്തേക്ക് കയറി.
അർമീനയും പരിചാരികയും ചേർന്ന് പെട്ടെന്ന് തന്നെ അവർക്കുള്ള ഭക്ഷണമുണ്ടാക്കി.
ഭക്ഷണത്തിന് ശേഷം കുറെ കുട്ടകളിൽ അവൾ ആപ്പിളുകളും വാഴപ്പഴങ്ങളും മേസ് കൊണ്ടുണ്ടാക്കിയ ചപ്പാത്തിയും മട്ടർ പനീറും ആലു ഗോബിയുമൊക്കെ പാക്ക് ചെയ്തു.
അവർ കാർ കിടക്കുന്നിടത്തേക്ക് നടന്നു. അതിനടുത്ത് വിശാലമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു.
ഷഹാനയുടെ മൊബൈലെയിലേക്ക് അപ്പോൾ ഒരു കോൾ വന്നു.
“ഗൗതം സാർ…”
അവൾ ആഹ്ലാദത്തോടെ വിളിച്ചു. അർജ്ജുനും സിദ്ധാർഥും ഫൈസലും അവളെ നോക്കി.
“രണ്ടു കാര്യങ്ങൾ പറയാനാണ് ഞാൻ വിളിച്ചത്,”