അവളുടെ ചുനരിയുടെ തുമ്പത്ത് പിടിച്ചുകൊണ്ട് നുണക്കുഴികൾ കാണിച്ച് സുൾഫിക്കർ പുഞ്ചരിച്ചു..
“അബ്ബൂ…”
അങ്ങനെ വിളിച്ചുകൊണ്ട് അവൻ അയാളുടെ നേരെ ഓടിയടുത്തു.
ക്യാമ്പ് ഓഫീസിന്റെ ഭിത്തിയിൽ തട്ടി കാർ നിന്നപ്പോൾ ജനറൽ ഖറാമത്തും മറ്റ് പട്ടാള ഉദ്യോഗസ്ഥന്മാരും കാറിനടുത്തേക്കടുത്തു.
ബോംമ്പ് -എക്സ്പ്ലോസീവ് ഡിറ്റക്റ്ററുകളുമായി സ്‌ക്വാഡ് ഉദ്യോഗസ്ഥർ മുമ്പിൽ നടന്നു.
“ഇല്ല…”
ഒരു ഉദ്യോഗസ്ഥൻ മാസ്ക്ക് ഊരിക്കൊണ്ട് പറഞ്ഞു.
“കാറിൽ ബോംബൊന്നും ഇല്ല സാർ,”
“ഷെഹ്സാദിനെയും യൂസുഫിനെയും പുറത്തെടുക്ക്!”
ജനറൽ ഉത്തരവിട്ടു.
പട്ടാളക്കാർ ഫൈസലിന്റെ ജീവനറ്റ ശരീരം കാറിന്റെ പുറത്തേക്കെടുത്തു.
“സാർ..വേറെ ആരുമില്ല!”
ഒരു പട്ടാളക്കാരൻ വിളിച്ചു പറഞ്ഞു.
“എന്ത്?”
ജനറൽ ഖറാമത്ത് അന്തം വിട്ടു. പെട്ടെന്നയാൾക്ക് ഓർമ്മ വന്നു.
“ഡിക്കി തുറന്ന് നോക്ക്,”
ഒരു പട്ടാളക്കാരൻ ഡിക്കി തുറക്കാൻ തുടങ്ങിയപ്പോൾ ജനറലും അങ്ങോട്ടു വന്നു.
ജനറലും കൂടിയാണ് ഡിക്കി തുറന്നത്.
“മൈ ഗോഡ്!!”
ഡിക്കി ശൂന്യമായി കിടക്കുന്നത് കണ്ട് ജനറൽ ജഹാംഗീർ ഖറാമത്തും പട്ടാള ഉദ്യോഗസ്ഥന്മാരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.
“മൂവ്”
കലിപ്പടങ്ങാതെ ജനറൽ ഗർജ്ജിച്ചു.
“മൂവ് റ്റു ദ ഗ്രേറ്റ് റാൻ ഓഫ് കച്ച്!”
*******************************************
അതേ സമയം അഞ്ചു മണിക്കൂർ നേരത്തെ മരണ വേഗതയിലുള്ള യാത്രയ്ക്ക് ശേഷം ഷഹാനയും സിദ്ധാർഥും ലൈൻ ഓഫ് കൺട്രോളിനടുത്തെത്താറായി.
പത്ത് മിനിറ്റ് കൂടി കഴിഞ്ഞാൽ ലൈൻ ഓഫ് കൺട്രോൾ തുടങ്ങുകയായി.