അപ്പോഴേക്കും ഒരുദ്യോഗസ്ഥൻ രണ്ടു ഗ്ളാസ്സുകളിൽ മുന്തിരി ജ്യൂസുമായി അവരെ സമീപിച്ചു.
അതേ സമയം ക്യാമ്പ് ഓഫീസിന്റെ മുൻഭാഗത്ത് ജനറൽ ജഹാംഗീർ ഖറാമത്ത് അവസാന നിർദ്ദേശവും നല്കിക്കഴിഞ്ഞ് തന്റെ അനുചരന്മാർ നോക്കി.
“ഓർമ്മയുണ്ടല്ലോ,”
അദ്ദേഹം തന്റെ മുമ്പിൽ നിൽക്കുന്ന ആയുധധാരികളായ പട്ടാളക്കാരോട് ചോദിച്ചു.
“നമുക്ക് ഷെഹ്സാദിനെ ജീവനോടെ വേണ്ട,”
“അറിയാം സാർ!”
ചെറുപ്പക്കാരൻ പട്ടാളക്കാരൻ പറഞ്ഞു.
“ക്യാമ്പ് ഓഫീസിലേക്ക് ഫൈസൽ കാറോടിച്ചു കയറ്റും…”
ജനറൽ ഖറാമത്ത് തുടർന്നു.
“കാർ നിറയെ ആർ ഡി എക്സ് ആയിരിക്കും…അതുകൊണ്ട്…”
അയാൾ അൽപ്പ ദൂരെ കെട്ടിയ വേലിയ്ക്കരികിലേക്ക് ചൂണ്ടി.
“അവിടെ കാറെത്തുംമ്പോൾ ഷൂട്ടിങ് തുടങ്ങിയിരിക്കണം…”
“ഓക്കേ സാർ…”
മുന്തിരിജ്യൂസ് അവരുടെ മുമ്പിൽ കൊണ്ടുവെച്ചിട്ട് യൂണിഫോമിലെ ഉദ്യോഗസ്ഥൻ സുൾഫിയോട് പറഞ്ഞു.
“കുടിക്കൂ…”
അവൻ മെഹ്‌നൂറിനെ നോക്കി.
കുടിച്ചോളൂ എന്ന അർത്ഥത്തിൽ അവൽപുഞ്ചിരിയോടെ അവനെ നോക്കി.
സുൾഫിക്കർ ഗ്ളാസ്സെടുത്തു.
പിന്നെ അയാൾ ട്രേ മെഹ്‌നൂറിന്റെ നേരെ നീട്ടി.
“മാം സാഹിബാ ..കഴിക്കൂ..”
കൃതജ്ഞതയോടെ അവൾ അയാളെ നോക്കി ഗ്ലാസ്സെടുത്ത് ചുണ്ടിൽ മുട്ടിച്ചു. പകുതിയോളം കുടിച്ച് സുൾഫിക്കറെ നോക്കി.
അവൻ ജ്യൂസിലെ പത അർദ്ധവൃത്തം തീർത്ത ചുവന്ന ചുണ്ടുകളോടെ അവളെ നോക്കി പുഞ്ചിരിച്ചു.
പുഞ്ചിരി അവസാനം മാഞ്ഞു…
“അം …അമ്മീ …. അബ്ബൂ …എവിടെ …അബ്…”
അവന്റെ ഭാവമാറ്റം കണ്ട് അവൾ നടുങ്ങി.