സിദ്ധാർഥും ഷഹാനയും ഫൈസലും അർജ്ജുനും അവിശ്വസനീയതയോടെ പരസ്പ്പരം കുറെ നേരം നോക്കിക്കൊണ്ടിരുന്നു.
മനസ്സ് പറവയെപ്പോലെ കാറ്റിൽ ഒഴുകി നടക്കുകയാണ് എന്നവർക്ക് തോന്നി.
അൽപ്പം മുമ്പ് വരെ ആത്മഹത്യചെയ്യാൻ പുറപ്പെട്ടവർ! വാഹങ്ങളിൽ സ്‌ഫോടക വസ്തുക്കൾ അൽപ്പം മുമ്പ് വരെ മനം മടുത്ത് ചാവേറുകളായി തീരാൻ തീരുമാനിച്ചവർ…
ഫൈസൽ ഫോണെടുത്തു.
ഗൗതം ഭാസ്ക്കറിന് ഡയൽ ചെയ്തു.
പക്ഷെ ബെല്ലടിക്കുന്നതല്ലാതെ അദ്ദേഹം ഫോണെടുത്തില്ല.
ഫൈസൽ വീണ്ടും ഡയൽ ചെയ്തു.
അൽപ്പ നേരം റിങ്ങ് ചെയ്തതിന് ശേഷം ഫോൺ സ്വീകരിക്കപ്പെട്ടു.
“സാർ…”
ഫൈസൽ ആഹ്ലാദിരേകത്തോടെ വിളിച്ചു കൂവി.
“വി ഗോട്ട് ഹിം!! വി ഗോഡ് ഹിം എലൈവ് സാർ!!”
ഫോണിലൂടെ അദ്ദേഹത്തിന്റെ നിശ്വാസ ശബ്ദം ഫൈസൽ കേട്ടു.
“ഞങ്ങളുടെ നടുക്ക് ഇരുപ്പുണ്ട്! അസ്സൽ ദാവൂദ് ഇബ്രാഹിം…!”
പക്ഷെ അദ്ദേഹത്തിൽ നിന്ന് തിരിച്ച് പ്രതീകരണമൊന്നുമുണ്ടായില്ല.
ഫൈസലും മറ്റുള്ളവരും മുഖാമുഖം നോക്കി.
രണ്ടു മിനിട്ടിന് ശേഷം ഫൈസലിന്റെ ഫോൺ ശബ്ദിച്ചു.
“ഗൗതം സാർ!”
അയാൾ പറഞ്ഞു.
ഫോൺ അയാൾ ലൗഡ് സ്പീക്കറിലിട്ടു.
“ഫൈസൽ…”
വികാരഭരിതമായ ശബ്ദത്തിൽ ഗൗതം ഭാസ്‌ക്കർ വിളിച്ചു.
“സാർ…”
ബഹുമാനത്തോടെ ഫൈസൽവിളികേട്ടു.
“എവിടെയാണ് നിങ്ങളിപ്പോൾ?”
“സാർ…”
ഫൈസൽ പുറത്തേക്ക് നോക്കി.