സുൾഫിക്കറിന്റെ ശബ്ദം തടസ്സപ്പെട്ടു.
പകരം മറ്റൊരു ശബ്ദം അയാൾ കേട്ടു .
“ഷെഹ്‌സാദ് ഭായിയെയും കൊണ്ട് ഉടനെ പുറപ്പെടുക..നിങ്ങളുടെ ഭാര്യയും മകനും ഇവിടെ സുരക്ഷിതരാണ്!”
ഫൈസൽ ഷഹാനയെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.
“ഷാഹീ …സിദ്ധു ..മെഹ്‌നൂറും സുൾഫിയും ജീവനോടെയുണ്ട്..എന്നെ കാത്തിരിക്കുന്നു ….ഞാൻ പോകുവാ…”
“ഇല്ല …”
സിദ്ധാർത്ഥ് പറഞ്ഞു.
“മിഷനിൽ ഓരോരുത്തർക്കും സംഭവിച്ചിട്ടുണ്ട് കുർബ്ബാനിയ്യത്ത്…നിങ്ങൾക്ക് മാത്രമല്ല…”
ഫൈസൽ അവരെ വീണ്ടും നോക്കി.
പിന്നെ തോക്കുയർത്തി.
തോക്ക് സിദ്ധാർത്ഥിന്റെ നേരെ ചൂണ്ടി.
“ഒരക്ഷരം…!”
അയാൾ പറഞ്ഞു.
“ഒരേയൊരക്ഷരം നീയിനി മിണ്ടിയാൽ സിദ്ധു…നീയീ സിന്ധിനപ്പുറം പോകില്ല…”
പിന്നെ അയാൾ ദാവൂദിനെ നോക്കി.
അയാളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷം എല്ലാവരും കണ്ടു.
പിന്നെ കാറുകൾ കിടക്കിന്നിടത്തേക്ക് അയാൾ നോക്കി.
“നടക്ക് അങ്ങോട്ട്!”
കാറുകളിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.
ദാവൂദ് അങ്ങോട്ട് നടന്നു.
ഫൈസൽ പിന്നാലെയും.
“ഡിക്കി തുറക്ക്!”
ചുവന്ന അറ്റ്‌ലസ് ഹോണ്ടയിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.
ഒന്നും മനസ്സിലാകാത്തവനെ പോലെ ദാവൂദ് അയാളെ നോക്കി.