“പ്രായത്തിൽ ഇത്രയും ചെറുപ്പമുള്ളവർ അങ്ങനെ ക്യാപ്റ്റനാവില്ല…”
അയാൾ ഫൈസലിനെ നോക്കി.
“ക്യാപ്റ്റൻ അപ്പോൾ നിങ്ങളാണ് ഫൈസൽ…!ഫൈസൽ ഗുർഫാന് ഖുറേഷി…”
മൂവരും പ്രതികരിച്ചില്ല.
“നമുക്ക് സംസാരിക്കാം?”
അയാൾ അനുവാദം കിട്ടാനെന്നമട്ടിൽ ചോദിച്ചു.
“എന്തിന്?”
ഫൈസൽ പറഞ്ഞു.
“രണ്ടാമത്തെ തവണയാണ് നിന്നെ പോകുന്നത്! ഞങ്ങളിലാരെയെങ്കിലും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നവരായി നിനക്ക് തോന്നുന്നുണ്ടോ?”
അയാൾ പുച്ഛത്തോടെശബ്ദമുണ്ടാക്കാതെ ചിരിച്ചു.
“സകലവും വിലയ്ക്ക് വാങ്ങാം!”
അയാൾ ഭീഷണമായ സ്വരത്തിൽ പറഞ്ഞു.
“സകലതിനെയും വിൽക്കുകയും ചെയ്യാം…ചിലതിനെ പണം കൊണ്ട് ..ചിലതിനെ …എന്താ പറയുക ….ങ്ഹാ .ബന്ധങ്ങൾ കൊണ്ട് …ഇമോഷൻസ് കൊണ്ട്….”
“വായടയ്ക്ക്!”
സിദ്ധാർത്ഥ് തോക്ക് ചൂണ്ടി.
“നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനേയും ഭാര്യയേയും വേണ്ടേ ഫൈസൽ ഭായി?”
അയാൾ പെട്ടെന്ന് ചോദിച്ചു.
“നിന്നോടാ പറഞ്ഞെ സുവർ കി ബച്ചാ, വായടയ്ക്കാൻ!”
പക്ഷെ ഫൈസൽ ഒരു പ്രത്യേക ഭാവത്തോടെ ദാവൂദിനെ നോക്കി.
“എന്റ ഭാര്യയും കുഞ്ഞും മരിച്ചു…!”
അയാൾ പറഞ്ഞു.
“ഇല്ല ഫൈസൽ ഭായി …ഒരിക്കലുമില്ല…അവർ ജീവനോടെയുണ്ട്!”
ഇതുവരെയറിയാത്ത വിസ്മയത്തോടെ, ഇതുവരെ അനുഭവിക്കാത്ത ആനന്ദാതിരേകത്തോടെ ഫൈസൽ ദാവൂദിനെയും കൂട്ടുകാരെയും മാറി മാറി നോക്കി.
“ഫൈസൽ, ഈ പന്നീടെ മോൻ പറയുന്നത് വിശ്വസിക്കരുത്… !! ഇവനെയിന്ന് ഞാൻ!”
സിദ്ധാർത്ഥ് അയാളുടെ കഴുത്തിന് ഞെക്കിപ്പിടിച്ചു.
ദാവൂദ് കുതറി സിദ്ധാർത്ഥിന്റെ പിടി വിടുവിച്ചു.