“ഐ എസ് ഐ പോയിന്റ്റ് സ്റ്റേഷനുകൾ നമ്മളെ ഏത് സമയത്തും ചേസ് ചെയ്യും…അറിയാവുന്ന റൂട്ടുകളിലൊക്കെ അവർ പട്ടാളത്തെ അയയ്ക്കും…കാർ എത്ര വേഗതയിൽ ഡ്രൈവ് ചെയ്താലും കുറഞ്ഞത് ആറുമണിക്കൂറെങ്കിലുമെടുക്കും നോ മാൻസ് ലാൻഡിലെത്താൻ…അതുവരെ ..അവരുടെ അറ്റൻഷൻ മാറ്റിവിടാൻ എന്താണ് വഴി?”
സിദ്ധാർഥിനോ ഷഹാനയ്ക്കോ ഉത്തരമുണ്ടായിരുന്നില്ല.
“അയാളിപ്പോൾ എഴുന്നേറ്റ് കാണും!”
ഷഹാന പറഞ്ഞു.
“അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കേണ്ടേ?”
അവൾ ചിരിച്ചു.
മറ്റുള്ളവരും.
“പാലിച്ചേക്കാം,”
ഫൈസൽ പറഞ്ഞു.
പിന്നെ കാറിന്റെ പിമ്പിലേക്ക് പോയി.
ഫൈസലും സിദ്ധാർഥും അവളോടൊപ്പം പോയി.
ഡിക്കി തുറന്നു.
അതിൽ കണ്ണുകൾ തുറന്നു കിടക്കുന്ന ദാവൂദിനെ അവർ കണ്ടു.
സിദ്ധാർഥും ഫൈസലും അയാളെ താങ്ങിപ്പിടിച്ച് പുറത്തേക്കെടുത്തു.
അയാൾ തലകുടഞ്ഞ് ചുറ്റും നോക്കി.
“ഏതാ..ഏതാ ഈ സ്ഥലം?”
അയാൾ ചോദിച്ചു.
“സിന്ധ് പ്രൊവിൻസ്…”
ഫൈസൽ പറഞ്ഞു.
“അത്രയും അറിഞ്ഞാൽ മതി…”
ദാവൂദ് പുച്ഛത്തോടെ ചിരിച്ചു.
“നിങ്ങടെ ജന ഗണ മനയിൽ മാത്രമല്ലേ സിന്ധിനെക്കുറിച്ച് കേട്ടിട്ടുള്ളൂ?”
ഷഹാന തോക്കിന്റെ ബട്ട് അയാളുടെ മുഖത്തിന് നേരെ ഓങ്ങി.
“മിണ്ടാതിരുന്നോണം!”
അവൾ ഗർജ്ജിച്ചു.
“ഇക്രമിന്റെ വായ്ക്കകത്തോടെ ബുള്ളറ്റേ കേറിപ്പോയുള്ളൂ…! അണ്ണാക്ക് തുളച്ച് തോക്ക് മൊത്തം കേറ്റും ഞാൻ!”
ഒരു നിമിഷം അയാൾ ഒന്ന് വിറച്ചു.
“ഹഹ ഹ…ശരി ..ശരി…”
അപ്പോഴേക്കും സിദ്ധാർത്ഥ് പേപ്പർ പ്ലേറ്റിൽ കുറച്ച് ചപ്പാത്തിയും ആലുഗോബിയുമായി അയാളുടെ അടുത്ത് എത്തി.