അയാളെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അകത്ത് ഷഹാനയും ഫൈസലുമിരിക്കുന്നത് കണ്ടു.
സിദ്ധാർത്ഥിനെ കണ്ട് അവർ പരസ്പ്പരം നോക്കി.
“നീ പോയില്ലേ?”
ഫൈസൽ ചോദിച്ചു.
“എവിടെ…? എവിടെ പർവീൺ?”
ഷഹാന സിദ്ധാർഥിനോട് ചോദിച്ചു.
സിദ്ധാർത്ഥ് ചിതാഭസ്മം പൊതിഞ്ഞ തുണി മേശപ്പുറത്ത് വെച്ചു.
“ഇതിലുണ്ട്…”
അവൻ പറഞ്ഞു.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവർ കണ്ടു.
ഷഹാനയും ഫൈസലും ഒന്നും മനസ്സിലാകാതെ വീണ്ടും പരസ്പ്പരം നോക്കി.
“ഇക്രാം…”
സിദ്ധാർത്ഥ് പറഞ്ഞു.
ഫൈസലും ഷഹാനയും ബാക്കിയൊക്കെ ഊഹിച്ചു.
സിദ്ധാർത്ഥിന്റെ ഏത് വിധത്തിൽ ആശ്വസിപ്പിക്കുമെന്നറിയാതെ അവർ കുഴങ്ങി.
ഷഹാന അവനെ ചേർത്ത് പിടിച്ചു.
അപ്പോൾ നിയന്ത്രണം നഷ്ട്ടപ്പെട്ട് അവൻ വിതുമ്പി.
ഫൈസലും ഒപ്പം നിന്ന് അവന്റെ തോളിൽ പിടിച്ചു.
“നമ്മൾ നഷ്ടങ്ങളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എപ്പോഴും,”
ഫൈസൽ പറഞ്ഞു.
“നഷ്ടങ്ങളെ വരിക്കുന്നവർ..നഷ്ടങ്ങൾ ആണ് നമ്മുടെ പ്രണയിനികൾ…അതൊക്കെ സമ്മതിച്ചാണ് നമ്മൾ ഇതിനൊക്കെ ഇറങ്ങി പുറപ്പടുന്നത്..അതുകൊണ്ട്…”
പിന്നെ ഷഹാന തങ്ങൾക്ക് പറ്റിയത് വിവരിച്ചു.
“രാജ്യം നമ്മളെപ്പോലെയുള്ളവർക്ക് നൽകുന്ന പ്രതിഫലം ഇതൊക്കെയാണ്…”
ഷഹാനയ്ക്കും ഫൈസലിനും നേരിട്ട അനുഭവങ്ങൾ കേട്ട് സിദ്ധാർത്ഥ് പറഞ്ഞു.
“പക്ഷെ ..അതല്ല ..എങ്ങനെ മെഹ്‌നൂറിനെയും സുൾഫിക്കറേയും അവിടെ നിന്ന്…ഇപ്പോൾ അങ്ങോട്ട് പോയാൽ….”
വിവരണത്തിന്റെ അന്ത്യം വാതിൽക്കലേക്ക് നോക്കുമ്പോൾ അവിടെ അർജുൻ നിൽക്കുന്നത് കണ്ടു.