റോസിലിയും ഷൈജുവും: ഒരു ഡോക്റ്ററുടെ കേസ് ഡയറി.
Rosiliyum Shaijuvum Oru Doctorude Case diary | Author : Smitha
“നീ ഒരുങ്ങിയോ ഷൈജൂ?”
സാരിയുടുക്കുന്നതിനിടയിൽ റോസിലി വിളിച്ചു ചോദിച്ചു.
“ഞാൻ ഇപ്പഴേ ഒരുങ്ങി. മമ്മിയോ?”
“ഞാൻ ദാ , വരുന്നു…”
അവൾ വിളിച്ചുപറഞ്ഞു.
അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. തിടുക്കത്തിൽ അവൾ ഫോണെടുത്തു. ബാങ്ക്ലൂരിൽ നിന്ന് സേവ്യറമ്മാച്ചനാണ്.
“ഹലോ…”
“ആ മോളേ..നീയെന്നെടുക്കുവാടീ?”
വാത്സല്യം തുളുമ്പുന്ന അമ്മാച്ചന്റെ സ്വരം അവൾ കേട്ടു.
“ഒന്നുമില്ല അച്ഛാ..ഞാനിവിടെ ഹോസ്‌പിറ്റലിൽ പോകാൻ തുടങ്ങുവാ?”
“ഹോസ്പ്പിറ്റലിലോ?”
ഫോണിലൂടെ അമ്മാച്ചന്റെ പരിഭ്രമം തുളുമ്പുന്ന സ്വരം അവളുടെ കാതിനെ പൊള്ളിച്ചു.
“എന്നാ പറ്റി മോളേ?”
ഈശോയെ! അമ്മാച്ചൻ കാരണം ചോദിക്കുകയാണ്. പറയാൻ കൊള്ളാവുന്ന കാരണമാണോ തനിക്ക്?
“അച്ഛാ, അത് ..ഷൈജൂന് ഒരു വയറ് വേദന…അതാ…”
റോസിലി ഒരു കള്ളം പറഞ്ഞു.
“ഏത് ആശൂത്രീലാ?”
“മഠത്തിൽ ആശുപത്രീൽ…”
“ഓക്കേ…ഞാൻ പാഴ്‌സൽ അയച്ചാരുന്നു കൊറച്ച് സ്വീറ്റ്‌സ് ..കിട്ടീല്ലേ?”
“കിട്ടി അച്ഛാ…ഇന്നലെ കിട്ടി…”
“എങ്ങനുണ്ട് കൊള്ളാമോ?”