ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

“മീനാക്ഷി..മീനാക്ഷി ഇപ്പോള്‍ നിലമ്പൂരല്ലേ?”

“അല്ല ആന്‍റി, ഞാന്‍ ഇവിടെ വീട്ടിലാ. വെസ്റ്റ് ഹില്ലില്‍…രേണുക എന്‍റെ കൂടെ ആണെന്ന് പറഞ്ഞോ?”

അരുന്ധതി തളര്‍ന്നു. ദേഹം വിയര്‍പ്പില്‍ പുതഞ്ഞു. കട്ടിലിന്‍റെ വിളുമ്പില്‍ അവള്‍ മുറുക്കെപ്പിടിച്ചു.

“ചേട്ടാ!!”

അവള്‍ ഉറക്കെ അതിദയനീയമായി വിളിച്ചു.

അവളുടെ വിളിയൊച്ച കേട്ട് മേനോന്‍ ഓടിവന്നു. അതിനിടയില്‍ മേനോന്‍ സിം കാര്‍ഡ് മറ്റൊരു ഫോണിലിട്ട് കഴിഞ്ഞിരുന്നു.

“ചേട്ടാ, മോള്‍..മോള്‍ക്കെന്തോ പറ്റി..അവള് നിലമ്പൂരല്ല. വേറെ എവിടെയോ ആണ്!”

അയാള്‍ വന്നപ്പോള്‍ അരുന്ധതി പറഞ്ഞു. അപ്പോള്‍ മേനോന്‍റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. രേഷ്മയാണ്!

“ഒരു മിനിറ്റ്!”

അരുന്ധതിയുടെ നേരെ കൈകാണിച്ച് മേനോന്‍ അവളില്‍ നിന്നും അല്‍പ്പം മാറി നിന്നു.

“ചേട്ടാ, സീമ എപ്പഴാ പോയെ?”

രേഷ്മ ചോദിച്ചു. “മൂന്ന്‍ നാല് വി വി ഐ പീസ്‌ കൂടി ഫ്രെഷ് സാധനം ഉണ്ടോന്ന് ചോദിച്ചിട്ടുണ്ട്. ഞാന്‍ സീമേനെ വിളിച്ചിട്ട് അവള് ഫോണും എടുക്കുന്നില്ല. അതുകൊണ്ട് ചോദിച്ചതാ!”

എന്താണ് പറയേണ്ടത്? രേഷ്മയുടെ ഓരോ വാക്കും തന്‍റെ നെഞ്ച് കീറിപ്പിളര്‍ക്കുകയാണ്!

“ഈ മോളാണ് ഇനി നിങ്ങളുടെ ഐശ്വര്യം!”

മംഗലാപുരത്തെ നിത്യാനന്ദ ആശ്രമത്തിലേ പൂജനീയ സത്യാതീര്‍ത്ഥ മഹാരാജ് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് മേനോന്‍ ഓര്‍ത്തു.

“നിങ്ങളുടെ ബിസിനസ്സ് വളരും. അസൂയാവഹമായ നിലയില്‍. നിങ്ങള്‍ക്കെതിരെയുള്ള പോലീസ് കേസുകളൊക്കെ അവസാനിക്കും. നിങ്ങള്‍ സമൂഹത്തില്‍ ഏറ്റവും ബഹുമാന്യനായി തീരും. നിങ്ങളുടെ ലൈംഗികാസക്തി എത്ര വാര്‍ദ്ധക്യം ചെന്നാലും അവസാനിക്കില്ല. പക്ഷെ….”

അത് കേട്ട് താന്‍ അദ്ധേഹത്തെ ആകാംക്ഷയോടെ നോക്കി.

“പക്ഷെ ഇവള്‍ ഇല്ലാതായി തീരുന്ന നിമിഷം നിങ്ങളുടെ സകല ഐശ്വര്യങ്ങളും അവസാനിക്കും. ഒരു സ്ത്രീ വഴിയാണ് ഇവള്‍ക്ക് ആപത്ത് സംഭവിക്കാന്‍ പോകുന്നത്. മിക്കവാറും അത് അമ്മയോ അമ്മയുടെ സ്ഥാനത്തുള്ളവരോ ആയിരിക്കും. അത്തരക്കാരെ കരുതിയിരിക്കുക!”

“ഹലോ, സാര്‍!”

രേഷ്മയുടെ ശബ്ദം വീണ്ടും ഫോണിലൂടെ കേട്ടു. “ആ കുട്ടി അവളുടെ അമ്മയുടെ കൂടെയാണ് വന്നത്. അവരുടെ ഫോണിലേക്ക് വിളിച്ചിട്ടും റെസ്പോണ്‍സ് ഇല്ല!”

“അമ്മയുടെ കൂടെ?”

അയാള്‍ തീവ്ര വിസ്മയത്തോടെ ചോദിച്ചു. അയാളുടെ കണ്ണുകള്‍ കോപം കൊണ്ട് ചുവന്നു. അരുന്ധതിയുടെ കൂടെയാണോ മോള്‍ രേഷ്മയുടെ സ്പായില്‍ പോയത്? സ്വന്തം മകളെ കൂട്ടിക്കൊടുത്തത് അരുന്ധതി തന്നെയാണോ? അങ്ങനെ സംഭവിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *