അയാളോട് ചേർന്ന് നിന്ന് അവൾ പറഞ്ഞു.
“ഞാൻ നിങ്ങള് പറഞ്ഞത് ഓർക്കുവാരുന്നു…ഇരുപത്തഞ്ച് കൊല്ലവായിട്ട് നിങ്ങളെന്നെ…ആദ്യരാത്രിയിലെ പോലെ തന്നെ…ഞാൻ ഒന്നും രണ്ടും പറഞ്ഞ് ഓരോന്നിനും വഴക്കുണ്ടാക്കിയാലും…എന്നോട് ഒരു പ്രാശം പോലും ദേഷ്യപ്പെടാതെ…എന്നെ ഇങ്ങനെ സ്നേഹിക്കുന്നതോർത്ത്….ഞാൻ…”
അവൾ അയാളെ ആലിംഗനം ചെയ്തു.
“നീയല്ലാതെ വേറെ ആരാ എനിക്ക് സൂസമ്മേ…? ഞാൻ…”
ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ച്, മറ്റേ കൈത്തലം അവളുടെ നെറുകിനു മേലെ തലോടി പറയേണ്ട പ്രിയവാക്കുകൾ പറഞ്ഞ് നഷ്ടപ്പെടുത്താതെ അവളുടെ കണ്ണുകളിലേക്ക് അയാൾ നോക്കി.
“വേറെ ഒരാളും കൂടെയുണ്ടേ…”
ടെറസ്സിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന സ്റ്റെയറിനടുത്തുള്ള തൂണിന്റെ മറവിൽ നിന്ന് അവർ റോണിയുടേ ശബ്ദം കേട്ടു.
അതിന്റെ പിമ്പിൽ നിന്ന് അവൻ അവരുടെയടുത്തേക്ക് ഓടിവന്നു.
അവരിരുവരും നീട്ടിയ കൈകളിലേക്ക്.
[അവസാനിച്ചു]