വിരൽ തൊടുമ്പോൾ പ്രണയശ്രുതി മീട്ടുന്ന ഗായത്രി വീണപോലെ അനിത ശ്രീരാഗിന്റെ നെഞ്ചിൽ മുഖം ചേർത്ത് നിശ്വസിച്ചു.
“എന്നാലും ശ്രീയേട്ടാ…ന്തിനാ ദൊക്കെ ങ്ങനെ ഒളിപ്പിക്കണെ? നടന്നാലുമില്ലേലും ഒന്ന് ഷെയറ് ചെയ്തൂടെ? ഒറ്റയ്ക്ക് ഓരോ പ്രശ്‍നോം മൂടിപൊത്തി മൂടിപ്പൊത്തി വല്ല …”
“വല്ല ഹാർട്ട് ആറ്റാക്കും വരുത്താതെ നോക്കണന്ന്; ല്ലേ?”
അയാൾ ചിരിച്ചു.
“ഈശ്വരാ!”
അവൾ അയാളുടെ ചുണ്ടിൽ വിരൽചേർത്ത് അയാളുടെ വാക്കുകളെ വിലക്കി.
“ന്തായീ പറയണേ! വേണ്ട! അറം പറ്റുന്ന ഓരോ വർത്താനങ്ങള്…!”
നിലാവ് കാതരമാകുമ്പോൾ പെണ്ണ് കാമസുഗന്ധിയാകുന്നത് ശ്രീരാഗ് കണ്ടു. ചന്ദനത്തിന്റെ നിറവുമായി നിലാവ് അവർക്ക് ചുറ്റും കാറ്റിനോടൊപ്പം പടർന്ന് കയറുകയാണ്. അനിതയുടെ നിബിഡമായ മുടിക്കെട്ടിൽ ശ്രീരാഗിൻറെ വിരലുകളിഴയവേ പ്രണയാരുണമായി അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
“നമുക്ക് മുറിയിലേക്ക് പോകാം,”
അവൾ ചൂടുള്ള ശബ്ദത്തിൽ പറഞ്ഞു.
അവൻ എതിർക്കുന്ന ഭാവം കണ്ണുകളിൽ നിറച്ച് അവളെ നോക്കി.
ഇവിടെ സ്വർണ്ണത്തീജ്ജ്വാല്ല പോലെ നിലാവുണ്ട്.
ഇവിടെ ഇപ്പോൾ വസന്തപുഷ്പ്പങ്ങളുടേ നിത്യസൗരഭ്യവും പേറി കാറ്റ് പ്രണയത്തിന്റെ കൂടാരം തീർക്കുന്നു.
ഉദ്യാനത്തിൽ കനകാംബരവും നിശാഗന്ധിയും ജമന്തിപ്പൂക്കളും പ്രണയിനികളെ കാത്ത് കാത്തിരിക്കുന്നു.
അപ്പോൾ നമുക്ക് ഇവിടം വിട്ട് പോകണ്ട.
“ഇവിടെ മതി…”
അയാൾ മന്ത്രിച്ചു.
“പക്ഷെ ‘അമ്മ…?”
“‘അമ്മ ഉറങ്ങിക്കാണും…അമ്മയുടെ മുറി അപ്പുറത്തല്ലേ?”
ചുറ്റും വെളിമ്പുറം നിറയെയും പ്രലോഭനീയമായ നിലാവ് നിറഞ്ഞു കിടക്കുകയാണ്. ചിലപ്പോൾ കാറ്റ് വന്ന് ഇലകളടർത്തിക്കൊണ്ടിരുന്നു.
മരങ്ങളിൽ നിന്ന് ഇലത്തുള്ളികൾ പെയ്യുന്നു.
രാപ്പക്ഷികൾ മെല്ലെ ചിറകൊതുക്കി ശബ്ദമുണ്ടാക്കി.