മുറ്റത്ത് കാറിനടുത്തേക്ക് നടക്കവേ ശ്രീരാഗ് ഫോണിലൂടെ അനിതയെ വിളിച്ചു.
“ചേട്ടാ …സമയം ആകുന്നു .. മാത്യു സാറിനെ കാണാൻ ചെല്ലാന്ന് പറഞ്ഞിരിക്കുന്നെ എട്ടുമണിക്കല്ലേ …ഇപ്പോൾ എട്ടാവാൻ പോകുന്നു…”
“അമ്മയെന്ത്യേ അനീ?”
“‘അമ്മ കരച്ചിലാണ് …”
അനിതയുടെ ശബ്ദം അയാൾ കേട്ടു.
“കാര്യം വലിയ വർത്താനം ഒക്കെ ‘അമ്മ പറഞ്ഞെങ്കിലും നമ്മള് ഒരുമിച്ചായെപ്പിന്നെ അമ്മയ്ക്ക് ശ്രീയേട്ടനേം എന്നേം അല്ലാതെ വേറെ ആരേം…”
“നിനക്കോ അനി?”
അയാൾ ചോദിച്ചു.
“എന്റെ ശ്രീയേട്ടാ …”
അവൾ പറഞ്ഞു.
“ശ്രീയേട്ടന് ഉണ്ടാവുന്ന നേട്ടം എനിക്കും അമ്മയ്ക്കും കൂടി ഉള്ള നേട്ടമല്ലേ…അതിന് ഞങ്ങളാൽ കഴിയുന്ന ഒരു ഹെൽപ്പ് …അതല്ലേ ഞങ്ങൾ ഉദ്ദേശിച്ചത് …അല്ലാതെ ശ്രീയേട്ടനെപ്പോലെ ഒരാളുടെ ഭാര്യയ്ക്ക് വേറെ ആരുടേലും കൂടെ പോകേണ്ട വല്ല ആവശ്യവും ഉണ്ടോ …ഞാൻ ഫിലോസഫി ഒന്നും പറയുന്നില്ല ..വേഗം വാ ,…അയാളിപ്പോൾ കാത്തിരുന്ന് കാത്തിരുന്ന് നമ്മളെ കാണാതെ വന്നാൽ ആ ജോർജ്ജിനെങ്ങാനും അത് കൊടുക്കും ..അമ്മയെ ഞാൻ പറഞ്ഞ് സമാധാനിപ്പിച്ച് സമ്മതിച്ചോളാം…”
“നിങ്ങൾ അകത്ത് കയറി ഇരിക്ക്!”
എന്താ?”
“അനിമോളെ നീ അമ്മയേം കൂട്ടി അകത്ത് കയറി ഇരിക്കാൻ !”
“എനിക്ക് മനസ്സിലാകുന്നില്ല ശ്രീയേട്ടാ…”
“എടീ ടെക്‌നോകോർപ്പ് കമ്പനിയുടെ വൈസ് പ്രസിഡന്റ് മിസ്റ്റർ ശ്രീരാഗ് വിശ്വനാഥനാ പറയുന്നേ…”
അയാളൊരു നിമിഷം നിർത്തി.
“അകത്ത് കയറി ഇരിക്കാൻ!”
[അവസാനിച്ചു]