ഫാദർ എന്നെ ഗൗരവത്തോടെ നോക്കി.
പിന്നെ പുഞ്ചിരിച്ചു.
“ഇല്ല!”
പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ അകത്തേക്കില്ല!”
എന്തുപറയണമെന്നറിയാതെ ഞാൻ അദ്ധേഹത്തെ നോക്കി.
“എന്താണ് പേര്?”
അദ്ദേഹം ചോദിച്ചു.
“ഗീതിക…ഗീതിക രാജേഷ്!”
“ഗീതിക രാജേഷ്….!”
ഫാദർ എന്റെ പേരുച്ചരിച്ചു.
“രാജേഷ് എവിടെ?”
“ഇപ്പോൾ ..ഇപ്പോൾ …”
ഞാനൊരു നിമിഷം ഓർമ്മിക്കാൻ ശ്രമിച്ചു.
“ഇപ്പോൾ ഫിലിപ്പൈന്സിലാണ് ഫാദർ ..അദ്ദേഹം മർച്ചന്റ് നേവിയിൽ …മർച്ചന്റ്റ് നേവിയിൽ എൻജിനീയറാണ്!”
ഫാദർ അൽപ്പ സമയം മിണ്ടാതെ ആലോചനയിലാകുന്നത് ഞാൻ കണ്ടു.
“ആരാണ്ഇഷ്ട ദൈവം?”
അദ്ദേഹം ചോദിച്ചു.
“ശിവൻ,”
ഞാൻ പറഞ്ഞു.
“ശിവൻ!”
അദ്ദേഹം ഉരുവിട്ടു.
“രുദ്രൻ! മൃത്യുഞ്ജയൻ! വൈരാഗി…നിരഞ്ജൻ ….പ്രാർത്ഥന വേണം…”
പിന്നെ അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കി.
“മനസ്സിലായോ?”
“ഉവ്വ്,’
ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
രാജേഷേട്ടാ,എന്തുകൊണ്ടോ ഒരു നിമിഷമെന്റെ കണ്ണുകളടഞ്ഞുപോയി.
പിന്നെ കണ്ണുകൾ തുറന്നപ്പോൾ ഫാദർ ഗ്രേഷ്യസ് എന്റെ മുമ്പിലുണ്ടായിരുന്ന്നില്ല.
ഈ ദിവസത്തെ അവസാന സംഭവമിതാണ്.
രാജേഷേട്ടനോട് റിപ്പാർട്ട് ചെയ്യണമെന്ന് പറഞ്ഞ കാര്യത്തിൽ ഇത് ഉൾപ്പെടുന്നില്ല എന്നെനിക്കറിയാം.