കുഞ്ഞുമോൻ ഒരുമാതിരി ആക്കിച്ചിരിച്ചുകൊണ്ട് എന്നെ തുറിച്ചു നോക്കി.
ചാക്കോച്ചേട്ടൻ അവന്റെയടുത്ത് കയ്യും കെട്ടി എന്നെ നോക്കി ചിരിച്ചുകൊണ്ട് നിന്നു.
ഞാൻ അവരുടെ മുഖത്ത് നോക്കിയില്ല.
പക്ഷെ ഞാൻ ഒളികണ്ണിട്ട് നോക്കിയപ്പോൾ ചാക്കോച്ചേട്ടൻ കാൽ മുട്ടുയർത്തി അയാളുടെ തുടയിൽ രണ്ടുമൂന്ന് പ്രാവശ്യം പതിയെ അടിച്ച് എന്നെ കാണിക്കുന്നത് കണ്ടു.
അത് കേട്ട് കുഞ്ഞുമോൻ ഉച്ചത്തിൽ ചിരിച്ചു.
എനിക്കപ്പോൾ വല്ലാതെ ദേഷ്യം വന്നു.
ചെയ്ത കാര്യങ്ങളോർത്ത് വല്ലാത്ത ലജ്ജയും.
എല്ലാ കാര്യങ്ങളും ചാക്കോച്ചേട്ടൻ കുഞ്ഞുമോനോട് പറഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ എന്നെ ദേഷ്യം കൊണ്ട് വിറച്ചോ എന്ന് പോലും ഞാൻ സംശയിച്ചു.
കുഞ്ഞുമോനെ വിശ്വസിക്കാം അവരോടും പറയില്ല എന്ന് അയാൾ ഉറപ്പുതന്നതാണ്.
പക്ഷെ എന്താ ഉറപ്പ്?
ആർക്കറിയാം?
ജയനെയും കൊണ്ട് ഞാൻ ലെയ്‌നിൽ നിന്നു.
അപ്പോഴേക്കും ബസ്സ് വന്നു.
ഞാൻ ജയനേയും കൂട്ടി അങ്ങോട്ട് പതിയെ ഓടി.
ജയനെ ബസ്സ് കയറ്റി വിട്ടുകഴിഞ്ഞ് എനിക്കെന്തുകൊണ്ടോ തിരികെ ഗേറ്റ് കടന്ന് അപ്പാർട്ട്മെന്റിലേക്ക് പോകുവാൻ അപ്പോൾ തോന്നിയില്ല.
ചാക്കോച്ചേട്ടന്റെയും കുഞ്ഞുമോന്റെയും മുഖങ്ങളിലെ ഭാവം അഭിമുഖീകരിക്കാൻ എനിക്കവുമായിരുന്നില്ല.
പക്ഷെ എന്ത് ചെയ്യണം?
അപ്പോഴാണ് കൈയിലിരുന്ന പേഴ്‌സിലേക്ക് ഞാൻ നോക്കിയത്.
ഗേറ്റിന് വെളിയിലെ പാൽക്കാരന്റെ കടയിൽ കയറണമെന്നുദ്ദേശിച്ച് പേഴ്‌സ് ഞാനെടുത്തിരുന്നു.
പാൽ വാങ്ങുന്നതിന്റെ പണം മാസാവസാനമാണ് കൊടുക്കാറ്.
അയാൾക്കതാണ് ഇഷ്ടം.
ചില്ലറയല്ലാതെ ഒരുമിച്ചൊരു തുക കിട്ടുന്നതാണ് നല്ലതെന്നാണ് അയാളെപ്പോഴും പറയാറുള്ളത്.
കയ്യിൽ പേഴ്‌സും പേഴ്സിൽ പണവുമുണ്ട്.
കുളി കഴിഞ്ഞതാണ്.
അത്യാവശ്യം നല്ല സാരിയാണ് ഉടുത്തിരുന്നത്.