സീനത്ത് : അതാണോ, എത്രയാ വേണ്ടേ?
ഞാൻ : അത് ഒരു പതിനായിരം രൂപ
സീനത്ത് : പതിനായിരമോ…?
ഞാൻ : ആ…
സീനത്ത് : അത്രയും ക്യാഷ് കൈയിൽ കാണില്ല അർജുൻ, ബാങ്കിൽ പോവേണ്ടി വരും
ഞാൻ : ഇത്തയുടെ കൈയിൽ എ ടി എം കാർഡില്ലേ?
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : അതുണ്ട് പക്ഷെ ഉപയോഗിക്കാറില്ല
ഞാൻ : അത് സാരമില്ല ഞാൻ എടുത്തോളാം ഇത്ത കാർഡ് തന്നാൽ മതി
ഒന്ന് ആലോചിച്ചു നിന്ന സീനത്തിനെ നോക്കി
ഞാൻ : എന്താ ഇത്ത എന്നെ വിശ്വാസമില്ലേ?
സീനത്ത് : ഹേയ് അതല്ല അർജുൻ, ഉപയോഗിക്കാത്തത് കൊണ്ട് കാർഡ് എടുത്തട്ടുണ്ടോന്ന് ആലോചിക്കുവായിരുന്നു
ഞാൻ : മം
സീനത്ത് : അർജുൻ നിക്ക് ഞാൻ പേഴ്സിൽ ഒന്ന് നോക്കട്ടെ
ഞാൻ : ആ..
തിരികേ കടയിലേക്ക് ചെന്ന് ഹാൻഡ് ബാഗ് തുറന്ന് പേഴ്‌സ് എടുത്ത് കാർഡ് തപ്പുന്ന സീനത്തിനെ നോക്കി
റംലത്ത് : ഏതാടി ആ പയ്യൻ?
സീനത്ത് : ഏ..അത് എന്നെയും ബീനചേച്ചിയേയും ഡ്രൈവിംഗ് പഠിപ്പിക്കുന്ന പയ്യനാ
റംലത്ത് : മം… കണ്ട് നല്ല പരിചയമുള്ള മുഖം, ഇവിടെ അടുത്തുള്ളതാണോ?
കാർഡ് എടുത്ത് കൈയിൽ ഒളിപ്പിച്ചുവെച്ച് തിരിഞ്ഞ്
സീനത്ത് : ആ… ആ ഗ്രൗണ്ടില്ലേ അതിന്റെ അടുത്തുള്ളതാ
റംലത്ത് : മം…
സീനത്ത് : ഇപ്പൊ വരാം ഇത്ത
എന്ന് പറഞ്ഞ് പുറത്തിറങ്ങി എന്റെ അടുത്തേക്ക് വന്ന് കാർഡ് നീട്ടി
സീനത്ത് : ഭാഗ്യം പേഴ്സിൽ ഉണ്ടായിരുന്നു
കാർഡ് വാങ്ങിയ എന്നെനോക്കി
സീനത്ത് : എന്തെങ്കിലും പ്രശ്നമുണ്ടോ?
ഞാൻ : ഏയ്..എന്താ?
സീനത്ത് : അല്ല അർജുന്റെ മുഖം എന്തോപോലെയിരിക്കുന്നു, അതാ ചോദിച്ചത്
ഞാൻ : പ്രശ്നമൊന്നുമില്ല
സീനത്ത് : മ്മ്…
ഞാൻ : ഇത്ത പിൻനമ്പർ?
സീനത്ത് : അത് ആ കവറിൽ എഴുതിവെച്ചട്ടുണ്ട്
ഞാൻ : മം.. ഞാൻ പോയിട്ട് വേഗം വരാം ഇത്ത ഇവിടെത്തന്നെ കാണില്ലേ?
സീനത്ത് : ആ കാണും