അടുത്ത് നിന്ന ഒരു പരിചയക്കാരനോട് ഞാൻ ചോദിച്ചു.
“ഷമീറിനെ അകത്ത് കെട്ടിയിട്ടേക്കുവാ!”
ബാലൻ പറഞ്ഞു.
“ങ്‌ഹേ! കെട്ടിയിട്ടേയ്ക്കുവാന്നോ? ആര്? എന്തിനു?”
“അയാടെ പെമ്പ്രന്നോത്തിക്ക് ഒരു രഹസ്യക്കാരനുണ്ടാരുന്നു. അവനും അവളും ഇന്നലെ പൊരിഞ്ഞ കാളി നടക്കുമ്പം ഷമീർ വന്നു. അടിയായി. അവസാനം രണ്ടുപേരും കൂടെ ഷമീറിനെ കെട്ടിയിട്ടിട്ട് അയാളുടെ പണോം പണ്ടവും കൊണ്ട് അവര് ഒളിച്ചോടി…”
ഞാൻ അകത്തേക്ക് കയറി.
“എന്നാടാ ഷമീറേ? എന്നാ പറ്റി?”
“പോയെടാ! എന്റെ എല്ലാ സമ്പാദ്യവും പോയെടാ…”
ഷമീറിന്റെ ദീനമായ വിലാപം ഞാൻ കേട്ടു.
[അവസാനിച്ചു]