രണ്ടടി മാത്രം ഉയർത്തിയ ഇരുമ്പഴി ബാരിക്കേഡ് ചൂണ്ടി ഫാഷ് അയാളോട് പറഞ്ഞു.
“സൂക്ഷിച്ച് കുനിഞ്ഞ്…”
ഇയാളെന്താ തമാശ പറയുകയാണോ? ലാങ്ഡൻ സംശയിച്ചു. കൂർത്ത മുള്ളുകളാണ് ബാരിക്കേഡിന്റെ അടിഭാഗം. അപ്പുറത്തേക്ക് നുഴഞ്ഞ് കയറുമ്പോൾ അവ പുറത്ത് കുത്തിക്കയറുമെന്നുറപ്പ്.
മദ്ധ്യകാലഘട്ടത്തിലെ ഗില്ലറ്റ് മെഷീൻ പോലെ.
ഫ്രഞ്ചിൽ അസ്പഷ്ടമായി എന്തോ മുരണ്ട്‍ കൊണ്ട് ഫാഷ് വാച്ച് നോക്കി. എന്നിട്ട് തന്റെ ഭീമാകാരമായ ശരീരം ഒരു വിധത്തിൽ അയാൾ ഇരുമ്പഴി കതകിനടിയിലൂടെ അകത്തേക്ക് സാവധാനം കടത്തി. ലാങ്‌ഡൻ എ കാഴ്‌ച്ച അദ്‌ഭുതത്തോടെ നോക്കി നിന്നു.
ഇത്ര വലിയ ദേഹമുള്ള ക്യാപ്റ്റൻ ഇതിനടിയിലൂടെ നുഴഞ്ഞ് അപ്പുറത്ത് കടന്നോ?
ഫാഷ് കവാടത്തിനപ്പുറമെത്തിക്കഴിഞ്ഞ് അഴികളിലൂടെ ലാങ്‌ഡനെ നോക്കി.
ലാങ്‌ഡൻ ഒന്ന് നിശ്വസിച്ചു.
പിന്നെ കൈത്തലങ്ങൾ രണ്ടും മിനുക്കി ഭംഗിയാക്കിയ മാർബിൾ നിലത്തുറപ്പിച്ചു. വയർ നിലത്തമർത്തി പാമ്പിനെപ്പോലെ അയാൾ അപ്പുറത്തേക്ക് സാവധാനം ഇഴയാൻ തുടങ്ങി. തന്റെ ദേഹത്തെ തൊട്ടു തൊട്ടില്ല എന്നരീതിയിൽ കൂർത്ത് മൂർത്ത ഇരുമ്പുകമ്പികളെ അയാൾ അറിഞ്ഞു. തന്റെ കോട്ടിൽ ഇടയ്ക്കൊക്കെ കമ്പികൾ കുരുങ്ങുന്നത് അയാളറിഞ്ഞു.
സാവധാനമിഴഞ്ഞ് അയാൾ അപ്പുറത്തെത്തി. ആശ്വാസത്തോടെ അയാൾ നിവർന്നു നിന്നു.
അപ്പോൾ മുതൽ ലാങ്‌ഡന്റെ മനസ്സിൽ മറ്റൊരു ചിന്ത ശക്തമായി.
ഡി സി പി ജെയെ സഹായിക്കാൻ വേണ്ടി തന്നെയാണോ തന്നെ പാതി രാത്രി കഴിഞ്ഞ നേരം വിളിച്ചു വരുത്തിയത്?
അതോ?
അയാൾക്ക് ഉത്തരം കിട്ടിയില്ല.
[To Be Continued…]