കോബ്രാ ഹില്‍സിലെ നിധി 2 [smitha]

Posted by

അദ്ധേഹത്തില്‍ നിന്ന്‍ ഒരു ദീര്‍ഘനിശ്വാസം പുറത്തുവന്നു.
“കാലം കുറെക്കടന്നു,”
രാജശേഖര വര്‍മ്മ തുടര്‍ന്നു.
“കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയില്‍ ചില രേഖകളുണ്ട്. അതൊക്കെ പരിശോധിച്ചാല്‍ മനസ്സിലാകും, പല കാലഘട്ടത്തിലും പലരും നാഗത്താന്‍ മലയില്‍ നിധി അന്വേഷിച്ച് പോയിട്ടുണ്ടെന്നും അവരുടെയൊക്കെ ജീവന്‍ അവിടംകൊണ്ട് ഒടുങ്ങിയിട്ടുണ്ടെന്നും.”
വിവരണത്തിനിടയില്‍ അദ്ദേഹം ദിവ്യയെ ശ്രദ്ധിച്ചു.
അവള്‍ കഥയുടെ ആത്മാവില്‍ നിറഞ്ഞിരിക്കുകയാണ്.
“തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ആ മാപ്പുകള്‍ എന്‍റെ കൈയിലെത്തി.”
അദ്ദേഹം തുടര്‍ന്നു.
“എവിടെയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരാളോടോഴിച്ച്. ഒരാളെ മാത്രം ഞാന്‍ വിശ്വസിച്ചു. രോഹിതിനെ. ഈ കഥകളൊക്കെപ്പറയുക മാത്രമല്ല, ആ മാപ്പുകള്‍ ഞാന്‍ അവനെ കാണിച്ചുകൊടുക്കുക പോലും ചെയ്തു. പക്ഷെ…”
അദ്ധേഹത്തിന്‍റെ സ്വരം പതറി.
“…പക്ഷെ നാഗത്താന്‍ മലയിലെ നിധി അവനെയും പ്രലോഭിപ്പിച്ചു. വിശ്വാസവഞ്ചനയ്ക്ക് അവനെ പ്രേരിപ്പിച്ചു. നിധിയുടെ കഥ മാത്രമേ അവന്‍ വിശ്വസിച്ചുള്ളൂ. രാജവെമ്പാലയുടെ കഥ അവന്‍ അവിശ്വസിച്ചു. മാപ്പുകള്‍ മോഷ്ട്ടിച്ച്, അവ വിശദമായി പഠിച്ച്, അവന്‍ നാഗത്താന്‍ മലയിലെത്തി. ബാക്കി കഥകള്‍ ലോകത്തിന് മുഴുവന്‍ അറിയാം.”
തന്‍റെ ഹൃദയം മിടിക്കുന്നത് ദിവ്യ അറിഞ്ഞു.
“രോഹിത് അതിനുമുമ്പ് ഒരാളെക്കൂടി സംഘടിപ്പിച്ചിരുന്നു. അയാളെക്കൂടി നിധി അന്വേഷിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു.”
“ഹൌ ഡൂ യൂ നോ ഇറ്റ്‌?”
അവള്‍ ചോദിച്ചു.

“നിധിയുടെ കഥയറിയാന്‍ എനിക്കത്ര ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞാല്‍ എന്തായിരുന്നു കൊഴപ്പം? എനിക്കെന്‍റെ രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയില്ല. എന്‍റെ ജനനത്തെപ്പറ്റി. അത് കൂടി കേട്ടിട്ട് ഞാന്‍ പറയാം എനിക്ക് സമാധാനമായോ ഇല്ലയൊ എന്ന്. കമോണ്‍ ഡാഡി!”
“അത് മോള്‍ടെ മമ്മി പറയും.”
“ഞാനെങ്ങും അത് പറയില്ല,”
അവര്‍ പെട്ടെന്ന് പറഞ്ഞു.
“നീ അമ്മയെയും കൂട്ടി എന്നും ഒരു എഴുന്നള്ളത്ത് നടത്താറില്ലേ? പൊഴക്കരേല്‍? അന്നേരം ചോദിച്ചാല്‍ മതി.”
ദിവ്യ എന്തോ പറയാന്‍ തുടങ്ങുന്നതിന് മുമ്പ് വാതില്‍ക്കല്‍ ഒരു പരിചാരിക പ്രത്യക്ഷപ്പെട്ടു.
“വിനോദ് സാര്‍ താഴെ നില്‍പ്പുണ്ട്,”
അവള്‍ അറിയിച്ചു.
രാജശേഖര വര്‍മ്മ എഴുന്നേറ്റു.
അദ്ദേഹം താഴേക്ക് പോയി.
“മമ്മീ ഒരു മിനിറ്റ്,”
അദ്ധേഹത്തോടൊപ്പം താഴേക്കിറങ്ങാന്‍ ഭാവിച്ച ഗായത്രിദേവിയെ ദിവ്യ തടഞ്ഞു.
അവര്‍ ചോദ്യരൂപത്തില്‍ മകളെ നോക്കി.
“പ്രതീക്ഷിച്ച വെടിക്കെട്ട്‌ ക്ലൈമാക്സ് കഥയിലുണ്ടായിരുന്നു,”
ദിവ്യ പറഞ്ഞു.
“നല്ലൊരു ഹൊറര്‍ സ്റ്റോറിയാണ് ഡാഡി പറഞ്ഞത്. ഞാനത് ശരിക്കും എന്ജോയ്‌ ചെയ്തു. പക്ഷെ മമ്മി, ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു കുഴപ്പം?”
ഗായത്രിദേവിയുടെ മുഖത്ത് ഒരു മന്ദഹാസം വിടര്‍ന്നു.
“നീ വിശ്വസിക്കില്ല്യാന്ന്‍ എനിക്കറിയാം,”
അവര്‍ മകളുടെ തോളില്‍ കൈ ചേര്‍ത്തു,
“പക്ഷെ മോളെ, നിധി കാക്കുന്ന ആ നാഗം ശാപം കിട്ടിയ ഒരു ഗന്ധര്‍വ്വനാണ്. ഭര്‍തൃമതിയല്ലാത്ത പെണ്ണിനെക്കണ്ടാല്‍ നാഗം ദംശിക്കും.”
ദിവ്യ പുഞ്ചിരിച്ചു.
“ഈ കഥയൊക്കെ കേട്ട് ത്രില്ലടിച്ച് നീ നാഗത്താന്‍ മലയിലെങ്ങാനും കറങ്ങിനടക്കാതിരിക്കാനാ നേരത്തെ ഇതൊന്നും പറയാതിരുന്നത്.”
ദിവ്യയും ഗായത്രിദേവിയും ഇറങ്ങിച്ചെല്ലുമ്പോള്‍ താഴെ ഗൌരവമായ ചര്‍ച്ചയിലാണ് വിനോദ് മേനോനും രാജശേഖര വര്‍മ്മയും.
“ഗുഡ് മോണിംഗ് മാഡം,”
വിനോദ് എഴുന്നേറ്റ് ഗായത്രിദേവിയെ വന്ദിച്ചു.
പിന്നെ അയാള്‍ ദിവ്യയുടെ നേരെ തിരിഞ്ഞു.
“ഗുഡ് മോണിംഗ് ദിവ്യാ.”
അവര്‍ പ്രത്യഭിവാദ്യം ചെയ്തു.
ആകര്‍ഷകമായ സ്യൂട്ടിനുമേല്‍ അയാള്‍ ടൈയും കൊട്ടും ധരിച്ചിരുന്നു.
ഗായത്രിദേവിയും ദിവ്യയും അവര്‍ക്കരികില്‍ ഇരുന്നു.
“വിനോദ്,”
രാജശേഖര വര്‍മ്മ വിനോദിനെ നോക്കി.
“നമ്മുടെ ഷെയര്‍ സെക്ക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ്റിലേ പുതിയ കുറെ ഡോക്യുമെന്‍റ്റ്സ് ഞാന്‍ ഇന്നലെ പഠിച്ചു. ചെറുതാണെങ്കിലും അതില്‍ കുറച്ച് ഏറെഴ്സുണ്ട്. ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അത് അക്കൌണ്ട് ഡിവിഷനില്‍ ഏല്‍പ്പിച്ച് തിരുത്താന്‍ പറയണം.”
“സാര്‍.”
“പിന്നെ വിപ്രോയില്‍ നിന്ന്‍ മിസ്റ്റര്‍ അഗര്‍വാളുമായി ഒരു അപ്പോയിന്റ്റ്മെന്‍റ്റ് ഫിക്സ് ചെയ്തിട്ടുണ്ട്. യൂ ആര്‍ അസൈന്‍ഡ് ഫോര്‍ മീറ്റിംഗ് ഹിം.”
“താങ്ക് യൂ, സാര്‍,”
വിനോദ് അദ്ഭുതവും സന്തോഷവും പ്രകടിപ്പിച്ചു. അയാള്‍ ഇരിപ്പിടത്തില്‍ നിന്ന്‍ എഴുന്നേറ്റു.
“വിനോദ് ഇരിക്കൂ,”
രാജശേഖര വര്‍മ്മ എഴുന്നേറ്റു.
“ഞാന്‍ ആ ഡോക്യുമെന്‍റ്റ്സ് എടുത്തുകൊണ്ട് വരാം.”
അദ്ദേഹം മുകളിലേക്ക് കയറിപ്പോയി.
“സുഖമാണോ വിനോദ്?”
ഗായത്രിദേവി ചോദിച്ചു.
“രണ്ടു ദിവസമായി കാണാനേയില്ലല്ലോ.”
“തിരക്കായിരുന്നു, മാഡം,”
അയാള്‍ ചിരിച്ചു.
“അറിയാമോ,ഒക്റ്റോബര്‍ നവംബറിലെ നമ്മുടെ ഇമ്പ്രസ്സീവ് പെര്‍ഫോര്‍മന്‍സ് കാരണം ഏപ്രിലിലെ എക്സ്പോര്‍ട്ട്‌ ട്വല്‍വ് പോയിന്‍റ്റ് സെവന്‍ ടൂ പെര്‍സെന്‍ടേജ് വര്‍ദ്ധിച്ചു. അതായത് ടു തൌസണ്ട് ക്രോര്‍ അധികം. ആന്‍ഡ് വീ എക്സ്പെക്റ്റ്….”
“സോറി വിനോദ്,”
അവര്‍ പറഞ്ഞു.
“എനിക്കീ സ്റ്റാറ്റിസ്റ്റിക്സ്‌ ഒന്നും മനസ്സിലാവില്ല.”
രാജശേഖര വര്‍മ്മ ഒരു ബ്രീഫ് കേയ്സുമായി മുകളില്‍ നിന്ന്‍ ഇറങ്ങിവന്നു.
അദ്ദേഹം അത് വിനോദിന് കൈമാറി.
“ഇതിലുണ്ട് ആ ഡോക്യുമെന്‍റ്റ്സ്.”
“ശരി,”
വിനോദ് എഴുന്നേറ്റു.
“ഞാന്‍ ഇറങ്ങുന്നു. ഹാവ് എ ഗുഡ് ഡേ, സാര്‍.”
വിനോദ് പ്രസരിപ്പോടെ പുറത്തേക്ക് നടന്നു.
“ഇത് പോലെ ഹാര്‍ഡ് വര്‍ക്കിംഗ് ആയ ഒരു എക്സിക്യൂട്ടീവ്…ആരുമില്ല ഇവനെപ്പോലെ.”
വിനോദിന്‍റെ ഹ്യൂണ്ടായി ആക്സേന്‍റ്റ് ദൃശ്യത്തില്‍ നിന്ന്‍ അകന്നുപോകുന്നത്‌ നോക്കി രാജശേഖരവര്‍മ്മ അഭിപ്രായപ്പെട്ടു.
“രോഹിതിനെക്കുറിച്ചും ദിവ്യേടച്ചന്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു.”
അല്‍പ്പം അരോചകഭാവത്തില്‍ ഗായത്രിദേവി അദ്ധേഹത്തെ ഓര്‍മ്മപ്പെടുത്തി.
രാജശേഖരവര്‍മ്മയുടെ മുഖത്തുനിന്നും പ്രസന്നത മറഞ്ഞു.
“ങ്ങ്ഹാ, ഞാന്‍ പറഞ്ഞിരുന്നു,”
അസന്തുഷ്ട്ടിയോടെ അദ്ദേഹം പ്രതിവചിച്ചു.
“അവനെ ഞാന്‍ വിശ്വസിച്ചിരുന്നപ്പോള്‍. വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ് എന്ന്‍ അവന്‍ എന്നെ വിശ്വസ്സിപ്പിച്ച കാലത്ത്.”
അദ്ധേഹത്തിന്‍റെ മനസ്സ് നിറയെ രോഹിതിനോടുള്ള വിദ്വേഷം അവര്‍ കണ്ണുകള്‍ കൊണ്ട് അദ്ധേഹത്തിന് ആംഗ്യത്തിലൂടെ അത് കാണിച്ചുകൊടുത്തു.
രാജശേഖരവര്‍മ്മ ചിരിച്ചുകൊണ്ട്, തോളില്‍പ്പിടിച്ച് അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തി.
“മോള് ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞതല്ലെയുള്ളൂ ഞാന്‍?”
അദ്ദേഹം ചോദിച്ചു.
എന്നിട്ടും അവള്‍ പ്രസന്നയായില്ല.
“ഐം സോറി, മഹാരാജാവിതാ ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു. ഒരു തൊട്ടാവാടി രാജകുമാരിയുടെ മുമ്പില്‍.”
അദ്ദേഹം കൈകള്‍ ഉയര്‍ത്തി വിടര്‍ത്തി പരാജിതന്‍റെ ഭാവത്തില്‍ നിന്നു.
കണ്ണുകളിലെ നനവുകള്‍ക്കിടയിലും ദിവ്യ ചിരിച്ചു.
“ചിരിയൊക്കെ അവിടെ നിക്കട്ടെ,”
അദ്ദേഹം വീണ്ടും ഗൌരവപൂര്‍ണ്ണനായി.
“എനിക്ക് മോളോട് വേറെ ഒരു കാര്യം ചോദിക്കാനുണ്ട്.”
അദേഹത്തിന്‍റെ കണ്ണുകളില്‍ വീണ്ടും കുസൃതി നിറയുന്നത് അവര്‍ കണ്ടു.
“മോളും മോള്‍ടെ കൂട്ടുകാരും ആ ജയകൃഷ്ണനുമായി വഴക്കിട്ടതെന്തിനാ?
“അവന്‍ പറഞ്ഞു, അവനെന്നെ കല്യാണം കഴിക്കണന്ന്‍.”
“ഓഹോ!”
അദ്ദേഹം അദ്ഭുതപ്പെട്ടു.
“അതിന്? അതിന് മോള്‍ മോള്‍ടെ കൂട്ടുകാരോട് അവനെ തല്ലാന്‍ പറഞ്ഞു?”
“പക്ഷെ ഡാഡി, ഞാന്‍ നോ പറഞ്ഞപ്പം അവന്‍ മൈന്‍ഡ് ചെയ്തില്ല.”
“ഇതേ കാര്യം അവന്‍റെ അച്ചന്‍ കഴിഞ്ഞാഴ്ച്ച കുവൈറ്റീന്നു വിളിച്ച് എന്നോട് പറഞ്ഞിരുന്നു.”
“ങ്ങ്ഹേ?” ദിവ്യ അദ്ഭുതം ഭാവിച്ചു.
“അപ്പോള്‍ അവന്‍റെ അച്ഛനും എന്നെ കല്യാണം കഴിക്കണന്നോ? നെവര്‍! ഒരിക്കലും ഞാന്‍ സമ്മതിക്കില്ല!”
“പെണ്ണിന്‍റെ വാക് സാമര്‍ത്ഥ്യം കൂടുന്നു!”

Leave a Reply

Your email address will not be published. Required fields are marked *