“ശരിക്ക് കാണ്,” രാധിക അവനോട് പറഞ്ഞു. “അതാണ് രക്ഷകന്‍ വന്ന വാഹനം. സംഭവാമി യുഗേ യുഗേ എന്ന് കേട്ടിട്ടില്ലേ? ഈശ്വരന്‍ മത്സ്യമായും കൂര്‍മ്മമായും വാമാനനായും മാത്രമല്ല അവതരിക്കുക. രഘുച്ചേട്ടന്‍റെ രൂപത്തിലും അവതരിക്കും.” അത് പറഞ്ഞ് അവള്‍ രഘുവിനെ നോക്കി. അവളുടെ നോട്ടം തന്‍റെ അന്തരാളങ്ങളെ സ്പര്‍ശിക്കുന്നത് അവന്‍ അറിഞ്ഞു. ഹൃദയത്തില്‍ ഉറഞ്ഞുകൂടിയ പേരറിയാത്ത ആവരണങ്ങള്‍ അഴിഞ്ഞുവീഴുകയാണ്. നീള്‍ മിഴികളിലെ കാന്തികത, അധരത്തില്‍ ഹിമകണങ്ങള്‍ പോലെ പറ്റിച്ചേര്‍ന്നിരിക്കുന്ന കൃതജ്ഞതയ സ്നേഹം. അവള്‍ പറയുകയാണ്, എങ്ങനെ പറയണം ഞാന്‍ നന്ദി? എന്‍റെ മാനവും ജീവനും തിരികെത്തന്നതിന്?
“ദയവു ചെയ്ത് ഫിലിപ്പേ നീ ഈ അവിഞ്ഞ കളിയുമായി പിന്നെയും വന്ന്‍ ബാക്കിയൊള്ളോര്‍ക്ക് പണിയൊണ്ടാക്കരുത്. നിര്‍ത്തിക്കോണം. നിര്‍ത്തിക്കോണം എന്ന്‍ പറഞ്ഞാ നിര്‍ത്തിക്കോണം. ഇത് ഫില്‍മി ഡയലോഗ് അല്ല മുത്തേ. പെണ്ണിന്‍റെ മാനം അവളുടെ അനുവാദമില്ലാതെ കടിച്ചുപറിക്കുന്ന പട്ടികളോട് എന്നും ഞാന്‍ പറയുന്ന വേദവാക്യമാ. കലിപ്പ് കേറിപ്പറയുന്ന വാക്യം.’
“ഇല്ല, രഘു. നിന്നോട് നിര്‍ത്തി എന്ന്‍ പറഞ്ഞാ നിര്‍ത്തി. തെറ്റിക്കില്ല.”
“തെറ്റിച്ചാ മോനേ, നിനക്കൊരുത്തിയില്ലേ ഒടപ്പെറന്നവള്‍? പരിയാരത്ത് മെഡിസിന് പഠിക്കുന്ന സെലിന്‍? ഞങ്ങള് ഓട്ടോക്കാര് വിചാരിച്ചാ അവളെ ഏതു പാതിരാത്രീലും കയ്യേലെ പൂട പറിക്കുന്നപോലെ പൊക്കാം. പിടിച്ച് ഇവിടെയല്ല, മംഗലാപുരത്തെ ഏതേലും ഷെട്ടീടെ ഗോഡൌണി താത്തും. ബ്രോയിലര്‍ ചിക്കനും ഹാമ്പര്‍ഗറും മാക് ഡോണാള്‍ഡിലെ പ്ലാസ്റ്റിക് ഫുഡും മാത്രം കഴിച്ച് മാത്രം പരിചയവൊള്ള അവള്‍ക്ക് രണ്ടു പേരെപ്പോലും താങ്ങാനൊള്ള ശേഷി കാണത്തില്ല. അതുകൊണ്ട് മുത്തേ. തരവഴി കാണിക്കുമ്പം സ്വന്തം വീട്ടിലെ പെങ്ങളേം അമ്മയേം ഒന്നോര്‍ക്കണം.”
രാധിക അവന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“രാധികേ വാ, നമുക്ക് പോകാം. സ്ക്രിപ്റ്റിലേ ഡയലോഗ് മൊത്തം തീര്‍ന്നു.”
അവള്‍ അതുകേട്ട് ചിരിച്ചു. ആ ചിരിയിലെ പവിഴമണിക്കിലുക്കത്തില്‍ ഒരു നിമിഷം ആവന്‍റെ മനസ്സ് തറഞ്ഞു. പിന്നെ അവളെയും കൂട്ടി ഓട്ടോയില്‍ കയറി.
“ചേട്ടാ,” അവന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യവേ അവള്‍ പറഞ്ഞു. അവന്‍ തിരിഞ്ഞു നോക്കി. “എനിക്ക് അറിയില്ല. എങ്ങനാ ചേട്ടനോട്… ഒറ്റയ്ക്ക് വന്ന്‍ എന്‍റെ മാനം രക്ഷിച്ചേന്…”
അവന്‍ ചിരിച്ചു. ഇരുനിറമുള്ള അവന്‍റെ ഭംഗിയുള്ള മുഖവും വിടര്‍ന്ന, ജീവനും തിളക്കവുമുള്ള, കണ്ണുകളും അവളോട് സുരക്ഷിതത്വത്തിന്‍റെ ഭാഷ സംസാരിച്ചു.