“ദാ.. ഏണികള് … തിരിച്ച് വരുമ്പോ എടുക്കാ..” വലിയൊരു പ്ളാവിൽ ചാരിവെച്ച പലതരത്തിൽ പെട്ട എട്ട് പത്ത് ഏണികളിലേക്ക് കൈ ചൂണ്ടി അവൻ മുറ്റത്തെ സ്റ്റെപ്പിറങ്ങി ഒരു റോട്ടിലെത്തി.
“ ദാ ടാ… വീട് .. എങ്ങനുണ്ട്..” റോട്ടിലിറങ്ങി അഞ്ച് മിനിറ്റ് നടന്ന് ഒരു വളവ് തിരിഞ്ഞ് കൈ ചൂണ്ടിയപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെഅന്ധാളിച്ചു.. വലിയ ഗേറ്റും മതിലും പൂന്തോട്ട പഴത്തോട്ട വളപ്പും മുറ്റവുമൊക്കെയായി ഒരു കൊട്ടാരം തന്നെ.!
“ഭൗ ഭൗ” ഗേറ്റിൽ തട്ടിയപ്പോൾ വീണ്ടും പ്രതീക്ഷിച്ച പോലെ മൂന്നാല് യമണ്ടൻ പട്ടികളും ഒരു മാക്സി മുട്ടിനു മുകളിൽകയറ്റിക്കുത്തിയ തടിച്ച സ്ത്രീയും നീണ്ട വഴിയ്ക്കപ്പുറം അങ്ങ് സിറ്റൗട്ടിൽ പ്രത്യക്ഷപ്പെട്ടു.
“ അവിടെ നില്ലെടാ… ഈ കോപ്പൻമാരെ ഒന്ന് കൂട്ടിൽ കേറ്റട്ടെ..” ചേച്ചി ദേഷ്യത്തോടെ കൈ വീശി ക്കാണിച്ച് ചന്തിയിളക്കിക്കൊണ്ട് പട്ടികളുടെ പുറകെ പാഞ്ഞു
ങ്ങേ ഇതാണോ പാവം ചേച്ചിയെന്ന് കരുതി ഞാനിനി അടുത്തതെന്താണെന്നു ചിന്തിക്കുമ്പോൾ അവൻ പറഞ്ഞു.. ഇതാ റൂബി ചേച്ചി ഇവിടുത്തെ മെയിൻ പണിക്കാരി!. പിന്നേം പണിക്കാരുണ്ട്…മാറി മാറി വരും…!
എന്തായാലും കൊള്ളാം എന്ന് മനസിൽക്കരുതി.
ചേച്ചി വീണ്ടും കൈ വിശിക്കാണിച്ചപ്പോൾ ഞങ്ങളുത്തേക്ക് നടന്നു..
“ ഇതാരാടാ .. പുതിയ ചെറുക്കനാ.. മറ്റേ സുഭാഷ് എന്തിയേ”
“അവൻ പൊറത്ത് പോയി ചേച്ചി.. പിന്നെ അവൻ അങ്ങ് നീണ്ട കരേന്ന് വരുവാ , അതുകൊണ്ട് ലേറ്റായി ഇന്നലെ തന്നെ വരാഞ്ഞത്…” അവൻ തല ചൊറിഞ്ഞു ക്ഷമാപണം നടത്തുമ്പോൾ കയറ്റിക്കുത്തിയ മാക്സിക്കു താഴെ കാല് നോക്കി ഞാൻ ഇന്നലെത്തൊട്ട് തലയിൽ കയറിക്കൂടിയ ആ ‘സ്കാനിങ്ങ് യന്ത്രം പുറത്തെടുത്തു.. മര്യാദയ്ക്കല്ലെങ്കിൽ യന്ത്രം പൊട്ടിത്തെറിക്കും എന്നറിയാവുന്നത് കൊണ്ട് ആർക്കും മനസിലാവാത്ത മട്ടിലാണ് എന്റെ വായ് നോട്ടം.!