മറിയയുടെ ഒരു മെസേജും ഉണ്ടായിരുന്നു — എന്തോ പേഴ്സണലായി നേരിട്ട് സംസാരിക്കണം പോലും, എനിക്ക് സമയം ഉണ്ടെങ്കിൽ അവളുടെ വില്ലയിൽ ചെല്ലാനും മറിയ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞാൻ മറുപടി കൊടുത്തില്ല.
അവസാനം മൊബൈല്‍ പോക്കറ്റില്‍ ഇട്ടുകൊണ്ട് മൊബൈലില്‍ കളിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ചോദിച്ചു, “ചേച്ചി, പ്രഷോബ് ചേട്ടൻ ചേച്ചിയോട് എന്തെങ്കിലും പ്രത്യേക സ്വഭാവമുള്ള കാര്യം വല്ലതും ആവശ്യപ്പെട്ടിരുന്നോ?”
എന്റെ ചോദ്യം കേട്ട് പൊള്ളലേറ്റ പോലെ ചേച്ചി ഒന്ന് ഞെട്ടി മലര്‍ന്നു. കണ്ണില്‍ വെറുപ്പും രോഷവും ഒരുമിച്ച് കത്തി, മേശ പുറത്ത് വച്ചിരുന്ന ചേച്ചിയുടെ മുഷ്ടി ഒന്ന് ചുരുണ്ട് ഞെരിഞ്ഞു.
അവസാനം ചേച്ചിയുടെ നോട്ടം എന്റെ മുഖത്ത് വീണതും ചേച്ചിയുടെ ദേഷ്യവും വെറുപ്പും വേഗം കെട്ടടങ്ങി. മുഷ്ടി പെട്ടന്ന് നിവര്‍ന്നു.
“പലവട്ടം നിന്നോട് പറഞ്ഞതല്ലേ, ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തന്നെ തീര്‍ത്തോളാം എന്ന്? പിന്നെയും ഞങ്ങടെ ജീവിതത്തിൽ നി എന്തിനാണ് ഇടപെടാന്‍ ശ്രമിക്കുന്നത്, വിക്രം? എന്റെ ഭർത്താവ് എന്നോട് പറയുന്നതൊക്കെ ഞാൻ എന്തിന് നിന്നോട് പറയണം?” ഒരു അജ്ഞാതനോടെന്ന പോലെ ചേച്ചി ചോദിച്ചു.
അത് കേട്ട് എന്റെ മുഖം വല്ലാണ്ടയ്. പക്ഷേ അത് ചേച്ചി മനസ്സിലാക്കും മുമ്പ് ഞാൻ മുഖം തിരിച്ചു കളഞ്ഞു.
ചേച്ചി പറഞ്ഞത് ശരിയാണ്. ഞാൻ എന്തിന് എല്ലാ കാര്യത്തിലും ഇടപെടണം?
എന്നാലും എന്റെ ആ നിസ്സാര ചോദ്യം ഇത്രമാത്രം ചേച്ചിയെ പ്രകോപിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല.
ച്ചേ.. എപ്പോഴും ഹോട്ടലിൽ വച്ച് കഴിക്കുന്നതിനു മുന്‍പാണല്ലോ ഞാൻ ചേച്ചിയുടെ വായിൽ നിന്നും വഴക്ക് കേള്‍ക്കുന്നത്!! അത് ആലോചിച്ച് എനിക്ക് ദേഷ്യം വന്നു.
പക്ഷേ ഇന്ന് എന്റെ പട്ടി പട്ടിണി കിടക്കും.
അപ്പോഴേക്കും ഞങ്ങൾക്ക് ഫുഡുമായി സപ്ലയർ വന്നതും ചേച്ചി നേരേയിരുന്നു. പക്ഷേ ഞാൻ കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ചേച്ചി കഴിക്കാൻ തുടങ്ങിയത്. അന്നത്തെ പോലെ ഞാൻ കഴിക്കാതെ പോകുമെന്ന് ചേച്ചിടെ കണ്ണിലെ വിഷമം കണ്ടതും മനസ്സിലായി.
എന്തായാലും മിണ്ടാതിരുന്നാണ് ഞങ്ങൾ രണ്ടുപേരും കഴിച്ചത്. പക്ഷേ ഞങ്ങൾക്കിടയിൽ വെറുതെ ഒരു പിണക്കം വേണ്ടെന്ന് കരുതി ഞാൻ ചേച്ചിയെ നോക്കി പുഞ്ചിരിച്ചതും ചേച്ചിയുടെ മുഖം ആശ്വാസം കൊണ്ട് മൂടി.