നല്ല സുഖമുള്ള ഇരുപ്പായിരുന്നു അത്. ചേച്ചി അല്‍പ്പം ചെരിഞ്ഞിരുന്നത് കൊണ്ട് ചേച്ചിയുടെ ഇടത് മുല എന്റെ വലതു ഭാഗത്ത് നന്നായി ഞെരിഞ്ഞമർന്നിരുന്നു.
എന്റെ തോളില്‍ നിന്ന് തല മാറ്റി ചേച്ചി എല്ലായിടവും നോക്കി തോട്ടത്തിന്‍റെ ഭംഗിയെ ആസ്വദിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ചേച്ചിയുടെ മുലയും എന്റെ ദേഹത്ത് നല്ലവണ്ണം ഇരഞ്ഞു.
അതെന്റെ നല്ല ചിന്തകളെ തെറ്റിച്ച് കൊണ്ടിരുന്നു എങ്കിലും, ഞാൻ ചേച്ചിയേയും ഞങ്ങളുടെ ചേര്‍ന്നുള്ള ഇരുപ്പിനേയും ആസ്വദിക്കുക തന്നെ ചെയ്തു.
പെട്ടന്ന് ചേച്ചിയുടെ വായിൽ നിന്ന് കവിത പോലെ വാക്കുകൾ പൊഴിഞ്ഞു:
“എത്ര ഭംഗി ഈ തോട്ടം!
എത്ര സുഗന്ധം ഈ അന്തരീക്ഷം!
നൃത്തമാടുന്ന പൂക്കള്‍ വിളിക്കുന്നു, മാടി, സാന്ത്വനമേകാനോ?
ജീവിതം എന്നോ വെറുത്ത ഒരുവളെയും,
പ്രേമ നൈരാശ്യത്തിൽ വലയുന്ന ഒരുവനേയും!!”
ചേച്ചിയുടെ അവസാനത്തെ രണ്ട് വരികള്‍ കേട്ട് ഞാൻ സ്തംഭിച്ചു പോയി — ജീവിതം വെറുത്ത ചേച്ചിയും, പ്രേമ നൈരാശ്യത്തിൽ ഞാനും, എന്നല്ലേ ഉദ്ദേശിച്ചത്.
ജീവിതം വെറുത്തുവെന്ന് ആദ്യമായിട്ടാണ് ചേച്ചിയുടെ വായിൽ നിന്നും ഞാൻ കേള്‍ക്കുന്നത്, കവിതയിലൂടെ ആണെങ്കിൽ പോലും.
എനിക്ക് വിഷമം തോന്നി. പക്ഷെ എന്തു പറയണം എന്നറിയാത്തത് കൊണ്ട് ഞാൻ വെറുതെ ഇരുന്നു.
ഒരുപാട് നേരം കഴിഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ ചേച്ചി എഴുനേറ്റ് കൊണ്ട് ചോദിച്ചു, “നമുക്ക് പോയാലോ, വിക്രം?”
“ശരി പോയേക്കാം, ചേച്ചി.” ഞാനും സമ്മതിച്ചു.
“ഈ ചേച്ചി വിളി ഒന്ന് നിർത്തിക്കൂടെ നിനക്ക്?” ചേച്ചിയുടെ അമര്‍ഷം നിറഞ്ഞ ചോദ്യം വന്നു.
“ശരി നിർത്താം, പക്ഷേ ഇനി മുതൽ ‘എന്റെ അഞ്ചന’ എന്നെ ഞാൻ വിളിക്കൂ.” പകുതി കളിയും പകുതി കാര്യമായും ഞാൻ പറഞ്ഞു.
“എന്ന ‘ചേച്ചി’ തന്നെ മതി.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.
“ചേച്ചി? എന്തെങ്കിലും കഴിച്ചാലോ, ചേച്ചി ചേച്ചി?” ഒരു രസത്തിന്, അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ‘ചേച്ചി’ എന്ന വാക്കിനെ ഞാൻ കൂടുതലായി ഉപയോഗിച്ചു.