പത്രം മാറ്റി നോക്കുമ്പോൾ വൈറ്റ് ബ്ലൗസും സെറ്റ് സാരിയും ഉടുത്ത് നെറ്റിയിൽ ചന്ദനക്കുറിയും കെട്ടിവെച്ച മുടിയിൽ തുളസിക്കതിരും വെച്ച് ഒരു കിറ്റും പിടിച്ച് ഗേറ്റിന് അടുത്ത് വന്നു നിൽക്കുന്ന വാസന്തിയെ കണ്ട് പത്രം അവിടെവെച്ച് എഴുന്നേറ്റ് ഗേറ്റിനടുത്ത് ചെന്ന്
ഞാൻ : ആന്റി ഇത് എവിടെപ്പോയിരുന്നു?
വാസന്തി : ഒന്ന് അമ്പലത്തിൽ പോയതാ അജു
ഞാൻ : ആ..
കൈയിലെ കിറ്റിൽ നോക്കി
ഞാൻ : ഇതിലെന്താ? അമ്പലത്തിലെ പ്രസാദം മുഴുവൻ മേടിച്ച് കൊണ്ട് വന്നോ?
ചിരിച്ചു കൊണ്ട്
വാസന്തി : പിന്നെ…, വരുന്ന വഴി കടയിൽ കയറിയതാ
ഞാൻ : ഓ…
വാസന്തി : എന്താ അജു ഇവിടെ പുറത്തിരിക്കുന്നത്? ബീനയില്ലേ അവിടെ?
ഞാൻ : അറിയില്ല ആന്റി, ഡ്രൈവിംഗ് പഠിപ്പിക്കാൻ വന്നതാ, ബെല്ലടിച്ചിട്ട് തുറക്കുന്നില്ല
വാസന്തി : ആണോ…
ഞാൻ : മം…
വാസന്തി : ഫോൺ വിളിച്ചു നോക്കിയോ?
ഞാൻ : ആ രണ്ടു മൂന്നു തവണ വിളിച്ചു എടുത്തില്ല
വാസന്തി : അവള് ബാത്‌റൂമിൽ വല്ലതും ആവും അതായിരിക്കും എടുക്കാത്തത്
ഞാൻ : ഓ…
വാസന്തി : അജു എന്നാ വീട്ടിലേക്ക് വാ, ഇവിടെ പുറത്തെന്തിനാ വെറുതെ ഇരിക്കുന്നത്
ഞാൻ : ഏയ് അത് സാരമില്ല ആന്റി, ഞാൻ ഇവിടെ ഇരുന്നോളാം
ചെറിയ പരിഭവത്തിൽ
വാസന്തി : മം… ഇവളുടെ അടുത്ത് വന്നതിൽ പിന്നെ അജുനെ ഇപ്പൊ അങ്ങോട്ട് കാണാനേയില്ല
ഞാൻ : അങ്ങനെയൊന്നുമില്ല ആന്റി
വാസന്തി : എന്നാ പിന്നെ ഇപ്പൊ വന്നാൽ എന്താ
ഞാൻ : അല്ല ബീനാന്റി വന്നാൽ കാണില്ലല്ലോ?
വാസന്തി : അവള് ഫോൺ വിളിച്ചോളും അജു വാ
എന്ന് പറഞ്ഞ് വാസന്തി ഗേറ്റ് തുറന്നു, വാസന്തിയുടെ കൊഞ്ചലും കഴപ്പും കണ്ട് ഗേറ്റ് തുറന്ന് പുറത്തിറങ്ങി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആശാൻ ഇല്ലേ?
എന്റെ കൈ പിടിച്ച് വീട്ടിലേക്ക് നടന്ന്
വാസന്തി : ജോലിക്ക് പോയിക്കാണും
വാസന്തിയുടെ കൂടെ നടന്ന്
ഞാൻ : മ്മ്… രതീഷ് വന്നില്ലേ?