സിസിലി : നീ അപ്പനെ കണ്ടില്ലേ ???
കുടുങ്ങിയല്ലോ അവൻ മനസിലോർത്തു
ആഹ്…ഞാനെങ്ങും കണ്ടില്ല…ഇടയ്ക്ക് ആ ചക്കൊച്ഛന്റെ കൂടെ നിൽക്കുന്നെ കണ്ടാരുന്നു
മോനാച്ചൻ വെറുതേ തട്ടി വിട്ടു
സിസിലി : നല്ലൊരു ദിവസം ആയിട്ട് അങ്ങേരു കള്ള് മോന്താൻ പോയോ
ആൻസി : അപ്പനങ്ങു വന്നോളും, എനിക്ക് വിശന്നിട്ടു മേലാ, നമുക്ക് വീട്ടിൽ പോകാം
സിസിലി : അതിയാനെ കണ്ടിട്ട്, കുറച്ച് ചട്ടിയും പാത്രോം മേടിക്കാമെന്നു കരുതിയതാ.. എവിടെ പോയി കിടക്കുവാണോ ???
മോനാച്ചൻ : രാവിലെ പുത്തൻപുരക്കൽ പോയത് കാശു മേടിക്കാൻ അല്ലാരുന്നോ???
സിസിലി : മുതലാളി രാവിലെ പോയാരുന്നു, അപ്പന്റെ കയ്യിൽ കൊടുത്തേക്കാമെന്നു പറഞ്ഞാരുനെന്നു കൊച്ചമ്മ പറഞ്ഞു. പിന്നെ കൊച്ചമ്മ കുറച്ച് കാശ് തന്നാരുന്നു. അതിന് മേടിച്ചാൽ നിന്റെ അപ്പൻ ആ കാശ് ഷാപ്പിൽ പൊടിക്കും
ആൻസി : ഇന്നൊരു ദിവസം കൊണ്ടു പെരുന്നാൾ തീരത്തിലല്ലോ, വൈകിട്ട് ഇറങ്ങുമ്പോൾ മേടിക്കാം ഇപ്പൊ നമുക്ക് പോകാം വാ
ആൻസി സിസിലിടെ കൈ പിടിച്ചു വലിച്ചു. അവർ മൂന്നുപേരും കൂടി മുൻപോട്ടു നടന്നു കുറച്ച് കഴിഞ്ഞപ്പോൾ ഒരു ജീപ്പ് അവരുടെ അടുക്കൽ വന്നു നിന്നു. അവറാൻ മുതലാളി ആയിരുന്നു അതിൽ. മുൻപിൽ മേരി ഇരിപ്പുണ്ട്.
വീട്ടിലേക്കാണെൽ കേറിക്കോ സിസിലി
വണ്ടിയുടെ പുറകിൽ നിന്നുമുള്ള ശബ്ദം കേട്ടു അവർ മൂന്നുപേരും അകത്തേക്ക് നോക്കി. സൂസമ്മ ആയിരുന്നത്
മേരി ആൻസിയെ കൈകാണിച്ചു മുൻപിലായി അവളുടെ അടുത്തിരുത്തി.
മോനാച്ചനും സിസിലിയും പുറകിൽ പോയി കേറി. സൂസമ്മയുടെ അരികിലായി സിസിലിയിരുന്നു. സൂസമ്മയ്ക്ക് അഭിമുഖമായി മോനാച്ചനും. മോനാച്ചൻ സൂസമ്മയെ അടിമുടിയൊന്നു നോക്കി, ഒരു മെറൂൺ പട്ടുസാരിയിൽ അതീവ സുന്ദരിയായിരുന്നു അവൾ. അവരുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി. ആ രൂപത്തിൽ അവരെ പ്രാപിക്കാൻ തോന്നി പോയി അവനപ്പോൾ. മോനാച്ചനെ നോക്കി സൂസമ്മ കണ്ണിറുക്കി ചിരിച്ചു, മോനാച്ചൻ കൊതിയോടെ അവളെയും നോക്കി ചിരിച്ചു. ജീപ്പിന്റെ ചെറുകണ്ണാടിയിലൂടെ മോനാച്ചന്റെ നോട്ടം അവറാൻ ശ്രെദ്ധിക്കുന്നത് അവനറിഞ്ഞിരുന്നില്ല.