മോനാച്ചൻ : അതിന് അവന്മാരുടെ കൂടെ ആരു പോകുന്നു…. പണ്ട് സ്കൂളിൽ പോകുമ്പോൾ കൂട്ടു കൂടിയെന്നും വെച്ചു എപ്പോളും അവന്മാരുടെ കൂടെയാണെന്നാണോ വിചാരം ???
സിസിലി : അതല്ലെടാ.. മോനെ, അതുങ്ങളൊക്കെ വെറും അലമ്പ് കൂട്ടങ്ങളാ,
കള്ളും കുടിച്ചു അപ്പനേം അമ്മയേം ബഹുമാനിക്കാത്ത കൂട്ടങ്ങളാ, അതുകൊണ്ട് പറഞ്ഞതല്ലേ
മോനാച്ചൻ : ഞാൻ എങ്ങും പോകില്ല, പോരെ…
സിസിലി : നീ എന്റെ മിടുക്കൻ മോൻസി അല്ലേ
മോനാച്ചൻ :എപ്പോളാ വിശുദ്ധ കുർബാന???
സിസിലി : ഒൻപതു മണിക്ക്, ഞാൻ കുറച്ചു നേരത്തെ ഇറങ്ങും. പുത്തൻപുരക്കൽ പോയി സൂസമ്മ കൊച്ചമ്മയെ സഹായിക്കാനുണ്ട്. പിന്നെ കുറച്ചു പൈസയും മേടിക്കണം.
മോനാച്ചൻ : ആഹ് ശെരി…
സിസിലി : നീ കുളിയും നനയും കഴിഞ്ഞു. ചോറും കറിയും കഴിച്ചിട്ട് വേഗം പള്ളിയിൽ പോകണം കേട്ടോ
മോനാച്ചൻ : ശെരി അമ്മച്ചി
കുറച്ചു നേരം കഴിഞ്ഞപ്പോൾ സിസിലി പുത്തൻപുരയ്ക്കലേക്കു പോയി, പുറകെ തന്നെ വർക്കിച്ചൻ പള്ളിയിൽ പന്തൽ ഇടാനുണ്ടെന്നും പറഞ്ഞു പോയി. മോനാച്ചൻ മാത്രമായി വീട്ടിൽ. അവൻ നേരെ കുളിമുറിയിൽ പോയി വിസ്തരിച്ചു കുളിച്ചു. പതിവില്ലാതെ ഒരുപാട് സമയമെടുത്ത് അവൻ കണ്ണാടിയുടെ മുൻപിൽ നിന്നു ഒരുങ്ങി. കുട്ടികുറ പൗഡർ കുറച്ചധികം ദേഹമാകെ പുരട്ടി സുന്ദരകുട്ടപ്പനായി മാറി മോനാച്ചൻ. പുത്തൻ ഉടുപ്പും പാന്റും ഇട്ടു അക്ഷമനായി അവൻ ക്ലോക്കിൽ നോക്കിയിരുന്നു.
സമയം നീങ്ങുന്നില്ലായെന്ന് അവനു തോന്നി. ഒൻപതു മണി ആയാൽ പുത്തൻപുരക്കൽ എല്ലാവരും പള്ളിയിൽ പോകും. ഇനി ആലിസ് പോകാത്തത് കൊണ്ടു ആരേലും കൂട്ടുണ്ടാകുമോ??? എങ്കിൽ എല്ലാം സ്വാഹ!!!
മോനാച്ചന് ഇരിന്നിട്ടു ഇരിപ്പുറയ്ക്കുന്നില്ല അവൻ വീടിനകത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ഒടുവിൽ കാത്തിരുന്നു കാത്തിരുന്ന് ഒൻപത് മണിയായി. മോനാച്ചൻ സന്തോഷത്തോടെ വീടുപൂട്ടിയിറങ്ങി. ഓരോ ചുവടും മുൻപോട്ടു വെക്കുംതോറും അവന്റെയുള്ളിൽ ഉണ്ടായിരുന്ന ആവേശം പേടിയിലേക്ക് വഴിമാറി. നെഞ്ചിൽ വല്ലാത്തൊരു ഭാരം കൂടി വരുന്നത് പോലെ തോന്നിയവന്. ദൈവമേ…. ശക്തി തരണേ…