” ഇതെന്താ, പാർക്ക് ആണോ ഫാമിലി കൂട്ടി വരാൻ “…… ജലജ കേട്ട വാചകം ഇതായിരുന്നു.
ജലജ ഫോണിൽ : ജിന്റോ സർ അല്ലെ, മോൻ പറയാറുണ്ട്. സാറിനെ വലിയ കാര്യം ആണ് മോന്. ഞാൻ ജലജ, അഭിയുടെ അമ്മ ആണ്. സാറിന് അറിയുമോ എന്നറിയില്ല, എന്റെ ഒറ്റ മോൻ ആണ് അഭി. എനിക്ക് വേറെ ആരും ഇല്ല. എനിക്ക് ആവനും, അവനു ഞാനും മാത്രമേ ഉള്ളൂ. ഇവിടെ വന്നപ്പോൾ ഒരാഗ്രഹം, അവൻ ജോലി ചെയ്യുന്ന സ്ഥലവും, അവൻ എപ്പോഴും പറയുന്ന സാറിനെയും ഒന്ന് കാണാൻ. അത് കൊണ്ടാണ്. സാർ സമ്മതിക്കുക ആണെങ്കിൽ, ഞാൻ കൂടെ വന്നോട്ടെ, അഭിയുടെ കൂടെ.
വളരെ മൃദുലമായ ശബ്ദത്തിൽ, ഒരു പാട്ട് കേൾക്കുന്ന പോലെ, ജലജയുടെ വാക്കുകൾ കേട്ട് ജിന്റോ ഇത്ര മാത്രം പറഞ്ഞു : അല്ല അത്, എന്താ പേര് പറഞ്ഞത്?…
ജലജ : എന്നാൽ ശരി സാറേ, നാളെ കാണാം, നമുക്ക് നേരിൽ. ജലജ ഫോൺ കട്ട് ചെയ്തു.
തലയിൽ കൈ വച്ച് എല്ലാം കേട്ടു കൊണ്ടിരുന്ന അഭി ചോദിച്ചു : എന്ത് പറഞ്ഞു?.
ജലജ : വന്നോളാൻ പറഞ്ഞു.
അഭി സ്വയം പറഞ്ഞു : എന്നോട് അങ്ങിനെ അല്ലല്ലോ പറഞ്ഞത്.
ജലജ : അല്ലടാ, ഇയാൾ എന്താ ഇങ്ങനെ മുരടൻ ആവാൻ കാരണം. ഭാര്യയും കുട്ടികളും ഒന്നുമില്ലേ…
അഭി : ഉണ്ട്, ഡൽഹിയിൽ ആണ്, കൂടെ ഇല്ല.
ജലജ : ഇമ്മാതിരി മുരടത്തര സ്വഭാവം ഉണ്ടെങ്കിൽ എങ്ങിനെ നിൽക്കാൻ ആണ് കൂടെ.
അഭി പതിയെ ചെവിയിൽ : പറഞ്ഞ് കേട്ടതാണ്, അത്ര സുഖത്തിൽ അല്ല രണ്ടാളും.
ജലജ എന്തോ ആലോചിച്ചു മൂളി : മ്മ്മ്…
അഭി ബസിൽ പോവാതെ, ടാക്സി വിളിച്ചാണ് ജലജയോടൊപ്പം തന്റെ ജോലി സ്ഥലത്തേക്ക് തിരിച്ചത്.