തന്റെ വാതിൽ തുറന്ന് കൊണ്ട്, ജനലിലൂടെ അരിച്ചിറങ്ങുന്ന, സൂര്യ പ്രകാശത്തിന്റെ വെളിച്ചത്തിൽ മഞ്ജിമ, തന്റെ മരുമകൾ റൂമിലേക്ക് കടന്നു വരുന്നത് കണ്ടു എങ്കിലും, ഇളകാതെ, ഒന്നും പറയാതെ കിടന്ന കിടപ്പിൽ തന്നെ കിടന്നു ജലജ.
തന്റെ അരികിൽ വന്നു കിടന്നു, തന്നെ കെട്ടിപിടിച്ചു കൊണ്ട് ” അമ്മേ ” എന്ന് വിളിച്ച മഞ്ജിമയോട് ഒരക്ഷരം പോലും തിരിച്ചു പറഞ്ഞില്ല ജലജ.
മൗനമാണ് ഏറ്റവും വലിയ ശത്രു എന്ന്, ആരൊക്കെയോ പറഞ്ഞ പോലെ, ജലജയുടെ മൗനം മഞ്ജിമയുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി.
ഉണ്ടാക്കി എടുത്ത കരച്ചിൽ ആയിരുന്നില്ല, അഭിനയം ആയിരുന്നില്ല. മഞ്ജിമ പൊട്ടി പൊട്ടി കരഞ്ഞു ജലജയെ കെട്ടിപിടിച് കൊണ്ട്.
മനസ്സിന്റെ ഉള്ളിൽ നിന്നും വന്ന ദേഷ്യവും സങ്കടവും , തന്നെ കെട്ടിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന മഞ്ജിമയുടെ തേങ്ങലുകൾക്ക് ചെവി കൊടുക്കാതിരിക്കാൻ ആയുള്ള ജലജക്ക്.
മഞ്ജിമയുടെ സൈഡിലേക്ക് തിരിഞ്ഞ്, മഞ്ജിമയുടെ മുടിയിൽ, തലയിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ട് ജലജ പറഞ്ഞു : മഞ്ജു,,, എനിക്ക് ഒന്നറിയാം, നിന്റെ ഉള്ളിൽ അഭിയോട് ഉള്ള ഇഷ്ടം. അതിൽ എത്ര സത്യം ഉണ്ടെന്നും എനിക്കറിയാം. ഞാൻ നിന്നോട് ഒന്നേ നേരത്തെ പറഞ്ഞുള്ളു, എന്റെ ചെക്കനെ സങ്കടപെടുത്തരുത്.
മഞ്ജിമ കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞു : ഇല്ല,,, ഇല്ല അമ്മേ, ഒരിക്കലും ഇല്ല.
ജലജ : ഞാൻ ഒന്നും തോണ്ടി നോക്കാൻ വരില്ല എന്നും പറഞ്ഞതല്ലേ. നീയല്ലേ ഈ കണ്ട പ്രശ്നം ഒക്കെ ഉണ്ടാക്കിയത്.
മഞ്ജിമ വീണ്ടും വിക്കി കൊണ്ട് : അത്,, അത്, സഹിക്കാൻ പറ്റണ്ടേ അമ്മേ, അവനു ഇപ്പോഴും അമ്മ തന്നെ ആണ് ആദ്യം. അമ്മ കഴിഞ്ഞേ ഞാൻ……
അത് കേട്ട് ജലജക്ക് ചിരി വന്നെങ്കിലും അടക്കി പിടിച്ച് പറഞ്ഞു : അതിനു അസൂയ എന്ന് പറയും. അതിന് എന്റെ കയ്യിൽ മരുന്നില്ല. അതിനുള്ള മരുന്ന് നിന്റെ കയ്യിലെ ഉള്ളു. എനിക്ക് മുകളിൽ നിന്നെ അവനു എത്തിക്കണം എങ്കിൽ അതിനു നിന്റെ സ്നേഹം കൊണ്ടേ നടക്കൂ. അല്ലാതെ എന്നെ ചൊറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല.