അഭിക്കരികിൽ ചാരി ഇരുന്ന്, തനിക്ക് പറ്റി പോയ തെറ്റ്, ജലജയെ കേറി ചൊറിഞ്ഞത് ആലോചിച്ച് വട്ടു പിടിച്ചു മഞ്ജിമക്ക്.
ജലജയുടെ വാക്കുകൾ മഞ്ജിമയുടെ കാതുകളിൽ മുഴങ്ങി കേട്ടു മഞ്ജിമ. വീണ്ടും,,,, വീണ്ടും,,,, ” പറിച്ചെടുക്കും ഞാൻ, അഭിയെ നിന്നിൽ നിന്ന് “……………
വേറെ വഴി ഒന്നും തെളിയാതെ ആയപ്പോൾ മഞ്ജിമ ഫോൺ എടുത്തു വിളിച്ചു ഫാത്തിമയെ. എന്ത് വന്നാലും, തലേ ദിവസം എത്ര അടിച്ചാലും രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് യോഗ മുടക്കാറില്ല ഫാത്തിമ എന്ന് നന്നായി അറിയാം.
ഉറക്കത്തിൽ ആന കുത്തിയാലും അറിയാത്ത അഭിയുടെ അരികെ ഇരുന്നു തന്നെ, ഉണ്ടായ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ വിവരിച്ചു ഫാത്തിമയോട് മഞ്ജിമ, അതും വളരെ നേരിയ ശബ്ദത്തിൽ.
ഫാത്തിമ വളരെ ശാന്തമായി, കൂൾ ആയി മറുപടി കൊടുത്തു മഞ്ജിമക്ക്.
ഫാത്തിമ : നിന്നോട് ഞാൻ മുന്നേ പറഞ്ഞതാ, അമ്മയുടെ പേര് പറഞ്ഞ് മോനെയും, മോന്റെ പേര് പറഞ്ഞു അമ്മയെയും ചൊറിയാൻ പോകരുത് എന്ന്. കെട്ടി, രണ്ടാം ദിവസം തന്നെ നീ അത് ചെയ്തല്ലോ എന്റെ മഞ്ചൂ……
ഇതല്ല നിന്റെ കയ്യിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത്. പിന്നെ, ഇന്നലെ കൂടി ഞാൻ പറഞ്ഞു, ജലജ നീ വിചാരിക്കുന്ന പോലെ ഒരാൾ അല്ല എന്ന്. അതൊരു നീല തിമിംഗലം ആണ് എന്ന്. മകന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത നീല തിമിംഗലം.
ഇതിൽ എനിക്കൊന്നും പറയാനില്ല നിന്നോട്. അവനോട് ഉള്ള ഇഷ്ടം മനസ്സിൽ വച്ച്, നീയായി നിന്റെ വാക്കുകൾ കണ്ടെത്തി, ജലജയോട് സംസാരിച്ചു തീർക്കാൻ നോക്കിക്കോ കാര്യങ്ങൾ. അല്ലെങ്കിൽ ചിലപ്പോൾ…. ഐ ആം സോറി ടു സെ ദിസ്………
ഫാത്തിമയിൽ നിന്നും തനിക്ക് ഒന്നും കിട്ടിയില്ല. അതും കൂടെ ആയപ്പോൾ മഞ്ജിമക്ക് പിടിച്ച് നിൽക്കാൻ ആയില്ല. സ്വയം പ്രാകി, തന്റെ അഹങ്കാരത്തെ പ്രാകി, മഞ്ജിമ കണ്ണിൽ വെള്ളം നിറച്ചു.
തന്റെ പൊന്നു മകന്റെ കല്യാണം, മുൻ പിൻ നോക്കാതെ, അതി വേഗം നടത്തി കൊടുത്തത് തെറ്റായിരുന്നോ എന്നാലോചിച്ചു വ്യസനതയിൽ ആയിരുന്നു ജലജ.