വെക്തമായി ഒന്നും കേൾക്കാൻ വയ്യ.. എന്നാൽ എന്തൊക്കെയോ സംസ്സരിക്കുന്നുണ്ട്…
ഞാൻ അക്ഷമനായി ഹാളിൽ ഇരുന്നു… പത്തു മിനിറ്റിനു ശേഷം വാതിൽ തുറന്ന് ഷീല വെളിയിൽ വന്നു..പുറകെ മറ്റൊരാളും…
കാണുവാൻ ഞാൻ കാത്തിരുന്ന ആൾ.. നല്ല ഉയരമുള്ള ആരോഗ്യവാനായ ഒരു ചെറുപ്പക്കാരൻ..
മുഖത്ത് അൽപ്പം പരുക്കൻ ഭാവം ഉണ്ട്.. ഒരു ടീ ഷർട്ടും ഷോർട്സും ധരിച്ചിട്ടുണ്ട്… മുട്ടിനു മുകളിൽ വരെ മാത്രം ഇറക്കമുള്ള ഷോർട്സിന് താഴെ രോമങ്ങൾ നിറഞ്ഞ കാൽ വണ്ണകൾ…
ഹാളിൽ ഇരിക്കുന്ന രവിചന്ദ്രനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മൊബൈലിൽ ആരോടോ സംസാരിച്ചുകൊണ്ട് സിറ്റൗട്ട്ലേക്ക് പോയി…
അയാൾ തന്നെ ഗൗനിക്കുക പോലും ചെയ്യാതിരുന്നത് രവിയെ ആകാംഷയുടെ മുൾമുനയിൽ എത്തിച്ചു…
എന്തായിരിക്കും ഈ ആളിന്റെ സ്വഭാവം.. എന്നെ പറ്റി എല്ലാ വിവരങ്ങളും ഷീല പറഞ്ഞിട്ടുണ്ടാവും..
ആളെ കണ്ടിട്ട് ഷീല എനിക്ക് ഇനി നാട്ടുകാരെ നാട്ടുകാരെ ബോധിപ്പിക്കാനുള്ള ഭാര്യ മാത്രം ആയിരിക്കും.. ഇയാളുടെ കസ്റ്റഡിയിൽ നിന്നും അവളെ ഇനി പഴയതുപോലെ കിട്ടുക പ്രയാസമായിരിക്കും…
അഞ്ചു മിനിറ്റിനുള്ളിൽ ആൽബിൻ തിരികെ വന്ന് ഹാളിലെ സോഫയിൽ ഇരുന്നു…
അയാളുടെ മുന്നിൽ ഇരിക്കണോ അതോ എഴുനേറ്റ് നിൽക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു രവി..
ആൽബിൻ രവിയുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി…
ആ തീഷ്ണമായ നോട്ടം നേരിടാനുള്ള പൗരുഷം രവിയിൽ നിന്നും പണ്ടേ ചോർന്നു പോയിരുന്നു…
അവന്റെ തല താനേ കുനിഞ്ഞു പോയി…
അതുകണ്ട് ഒരു ചെറു ചിരിയോടെ ആൽബിൻ പറഞ്ഞു..
ആഹ്.. രവി.. അങ്ങനെയല്ലേ പേര്..
ഞാൻ ആൽബിൻ…
ഇപ്പോൾ മംഗ്ലൂരിൽ താമസിക്കുന്നു… ബാച്ചിലർ… ഷീലയുടെ കോളേജ് മീറ്റ്.. ഞങ്ങൾ തമ്മിൽ അന്നേ നല്ല അടുപ്പമായിരുന്നു.. ചില തടസങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ഇടയ്ക്കു ഞങ്ങൾക്ക് പിരിയേണ്ടി വന്നു…
ഇല്ലങ്കിൽ ഒരു പക്ഷേ ഇന്ന് അവൾ എന്റെ ഭാര്യ ആയിരുന്നേനെ…
വർഷങ്ങളോളം ഞങ്ങൾ പരസ്പരം ബന്ധപ്പെടുന്നുണ്ടായിരുന്നില്ല..
വിവാഹിതയായി നല്ലൊരു കുടുംബ ജീവിതം നയിക്കുകയാണ് എന്ന് കരുതിയത് കൊണ്ടാണ് ഞാൻ അവളെ കോൺടാക്ട് ചെയ്യാതിരുന്നത്…
ആഴ്ചകൾക്ക് മുൻപാണ് അവളുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞത്…
രവിയെ പോലെ ഒരുത്തനിൽ നിന്നും അവൾക്ക് ഇനി ഒന്നും പ്രദീക്ഷിക്കാനില്ലല്ലോ…