ജലജ അഭിയെ ഒന്ന് നോക്കി, എന്നിട്ട് സമ്മതം മൂളി.
ഫാത്തിമ : മാര്യേജ് ഡേറ്റ്?..
ജലജ : എല്ലാം പെട്ടെന്ന് എന്നല്ലേ തീരുമാനം, ഈ മാസം 13.
ഫാത്തിമ കലണ്ടർ നോക്കി : ഇനി 12 ദിവസം. ഞായറാഴ്ച.
അഭി അറിയാതെ പറഞ്ഞു പോയി : അത് നന്നായി?.
ജലജ ഉടനെ : എന്ത് നന്നായി?..
അഭി പിന്നൊന്നും മിണ്ടിയില്ല, തൊട്ടടുത്തു അപ്സര വാ പൊത്തി ചിരിച്ചു.
ഉച്ച ഭക്ഷണം കഴിഞ്ഞ് മഞ്ജിമ ഫാത്തിമയുടെ ഒപ്പം പോവാൻ പുറപ്പെട്ടു, തന്റെ വീട്ടിലേക്കു.
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഫാത്തിമയോട് ജലജ പറഞ്ഞു : ഒരാളെ കണ്ടാൽ മനസിലാക്കാൻ ഉള്ള കഴിവ് എനിക്കുണ്ട്. കാലങ്ങൾ ആയി പോളിസി ഫീൽഡിൽ ജോലി ചെയ്തതിന്റെ ഗുണം ആണ്.
ഫാത്തിമയും ബാക്കി എല്ലാവരും കേട്ടു കൊണ്ട് നിന്നു.
ജലജ : ഫാത്തിമ എന്ന് വിളിക്കലോ?. സർ, മാഡം എന്നൊക്കെ വിളിച്ചാണ് കൂടുതൽ ശീലം.
ഫാത്തിമ : അയ്യോ അതെന്തിനാ, അഭിടെ അമ്മ പേര് വിളിച്ചാൽ മതി.
ജലജ : അപ്പോൾ, ഫാത്തിമയെ കുറിച്ച് മഞ്ജു പറഞ്ഞ അറിവാണ് കൂടുതൽ ഉള്ളത്. ഇപ്പോൾ പിന്നെ കാണുകയും ചെയ്തു.
ഫാത്തിമ കേട്ടു കൊണ്ട് തന്നെ നിന്നു.
ജലജ : എന്റെ കയ്യിൽ അഭിടെ കല്യാണത്തിന് ഞാൻ മാറ്റി വച്ച കുറച്ച് പൈസ ഉണ്ട്. എനിക്ക് ഊഹിക്കാം, ചിലപ്പോൾ ഫാത്തിമ അറേഞ്ച് ചെയ്യാൻ പോകുന്ന പാർട്ടിയുടെ ചിലവിലേക്കു അതും കൂടെ ചേർക്കണം. പറ്റില്ല പറയരുത്.
ഫാത്തിമ : അയ്യോ അതൊന്നും വേണ്ട..
ജലജ : വേണം, ഇതിനു വേണ്ടി മാത്രമായി ഞാൻ സ്വരുകൂട്ടി വെച്ചതാണ്. എനിക്ക് വേറെ ആരുമില്ല എടുത്തു ചിലവാക്കാൻ. പ്ലീസ്…
ഒരു അമ്മയുടെ ഉള്ളിലെ സ്നേഹം ഉണ്ടായിരുന്നു ആ വാക്കുകളിൽ.
ഫാത്തിമ സമ്മതിച്ചു കൊണ്ട് മഞ്ജുവിനെയും, ഉഷയെയും, അപ്സരയെയും കൂട്ടി വണ്ടി എടുത്തു.
തന്റെ ബെഡിന്റെ അറ്റത്തു മുഖം താഴ്ത്തി ഇരിക്കുന്ന ജലജയുടെ മുന്നിൽ മുട്ട് കുത്തി തന്റെ തല വച്ചു അഭി.
ഒരു അടി, ചീത്ത വിളി പ്രതീക്ഷിച്ച അഭിയുടെ തലയിൽ ജലജ തലോടി.