മഞ്ജിമ : എനിക്കറിയാം അമ്മായിക്ക് എന്നെ ഇഷ്ടം ആയിട്ടില്ല എന്ന്.
മഞ്ജിമയുടെ കരച്ചിൽ കൂടി വന്നു. ഉടനെ മഞ്ജിമയുടെ നെറ്റിയിൽ മുത്തം കൊടുത്തു ജലജ. എന്നിട്ട് പറഞ്ഞു : ആര് പറഞ്ഞു മഞ്ജുനെ എനിക്ക് ഇഷ്ടം അല്ല എന്ന്. നീ ജനിച്ചു വീണപ്പോൾ മുതൽ ഞാൻ കാണുന്നത് അല്ലെ , നിന്നെ എടുത്തു വളർത്തിയതിൽ ഒരാൾ അല്ലെ ഞാൻ. എനിക്ക് നിന്നെ ഇഷ്ടമാവാതിരിക്കും എന്ന് തോന്നുന്നുണ്ടോ?..
മഞ്ജിമ : പിന്നെ എന്തിനാ ഇങ്ങനെ കരയണത്, ഞാനും കുട്ടികാലം മുതൽ കാണുന്നതല്ലേ അമ്മായിയെ, എന്റെ റോൾ മോഡൽ ആയിരുന്നു അമ്മായി എന്നും. ഞാൻ എന്തെങ്കിലും ആവാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് അമ്മായിയെ പോലെ ആവാൻ ആയിരുന്നു….
തന്നെ പുകഴ്ത്തി പറയുന്നത് കേട്ടു ജലജക്ക് ഉള്ളിൽ അഭിമാനം തോന്നി.
മഞ്ജിമ : അമ്മായി ഇനി കരയരുത്. കരഞ്ഞാൽ ഞാൻ എങ്ങോട്ടെങ്കിലും പോകും.
മഞ്ജിമയുടെ മുഖം തന്റെ കൈ വെള്ള കൊണ്ട് ഉയർത്തി തന്റെ മുഖത്തിന് നേരെ വച്ചു ജലജ പറഞ്ഞു : ഇല്ല, കരയില്ല ഇനി. സംഭവിച്ചത്, സംഭവിച്ചു. നമുക്ക് നാളെ തന്നെ നിന്റെ വീട്ടിൽ പോവാം, ഉഷേച്ചിയെ ഞാൻ കണ്ട് സംസാരിക്കാം പേടിക്കണ്ട.
മഞ്ജിമ പെട്ടെന്ന് ചാടി എഴുന്നേറ്റു, അതുകണ്ടു കൂടെ ജലജയും. ജലജ അതിശയത്തോടെ : എന്തെ?..
മഞ്ജിമ : അഭി ഭക്ഷണം കഴിച്ചിട്ടില്ല…
ജലജയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. തന്റെ മോനെ കുറിച്ചുള്ള മഞ്ജിമയുടെ ജിജ്ഞാസ കണ്ട് ജലജ പറഞ്ഞു : ഒരു ദിവസം പട്ടിണി കിടന്നു വിചാരിച് ഒന്നും സംഭവിക്കാൻ പോണില്ല.
താഴെ ജലജയുടെ റൂമിൽ, ജലജയും മഞ്ജിമയും തമ്മിൽ സംസാരിച്ചു മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ, മുകളിൽ അഭിയുടെ റൂമിൽ പ്രാന്തനെ പോലെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു, വേറെ ആരുമല്ല അഭി തന്നെ.
അമ്മയെ എങ്ങനെ പറഞ്ഞ് സമ്മതിപ്പിക്കും എന്ന് ഓർത്തു കുറെ ദിവസമായി ടെൻഷൻ അടിച്ചു ഇരുന്നിരുന്ന അഭിക്കു, അഭി ഏറെ ആഗ്രഹിച്ച വാക്കുകൾ ആണ് അമ്മയിൽ നിന്നും കേട്ടത്. പക്ഷെ ബാക്കി……..ഒരു എത്തും പിടിയും കിട്ടിയില്ല അഭിക്ക്.