ജലജ ഉടനെ തന്നെ മഞ്ജിമയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
നോക്ക് കുത്തിയെ പോലെ നിന്ന അഭിയുടെ മുന്നിൽ, തന്റെ അമ്മയും മഞ്ജിമയും പരസ്പരം കെട്ടി പിടിച്ചു കരഞ്ഞു.
കണ്ണ് തുടച്ച് ജലജ ശ്വാസം എടുത്തു വിട്ടു പറഞ്ഞു : എന്റെ ചെക്കൻ ചെയ്ത തെറ്റിന്, ഞാൻ നിന്നോട് എങ്ങിനെയാ മാപ്പ് പറയുക.
മഞ്ജിമ : അമ്മായി എന്നോട് മാപ്പൊന്നും പറയണ്ട.
ജലജ : അമ്മായി അല്ല, ഇനി മുതൽ അമ്മ. പിന്നെ ഈ രാത്രി അല്ല, എന്റെ മോന്റെ കുട്ടിയെ വയറ്റിൽ ഇട്ടു നീയെവിടേം പോവാൻ പോകുന്നില്ല. എന്റെ മോളായി, ഇവിടെ ഉണ്ടാവും.
മഞ്ജിമ, ജലജയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട്. ജലജ തിരിച്ചും കെട്ടി പിടിച്ചു.
ജലജയുടെ തോളിൽ വച്ചിരുന്ന മഞ്ജിമയുടെ മുഖം അഭിക്കു നേരെ ആയിരുന്നു. മഞ്ജിമ തന്റെ മുഖം അൽപ്പം ഉയർത്തി ഒന്നും ചെയ്യാൻ ആവാതെ, പറയാൻ ആവാതെ നിന്നിരുന്ന അഭിയെ നോക്കി.
അഭി കണ്ടത്, തന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട് തന്റെ നേരെ ചുണ്ടുകൾ ചേർത്തു ഉമ്മ വയ്ക്കുന്ന പോലെ ആക്ഷൻ ഇട്ട്, ഒറ്റ കണ്ണ് അടിച്ചു കാണിച്ച മഞ്ജിമയെ ആണ്.
അഭി ഒന്നും മനസിലാവാതെ കണ്ണ് തുറിച്ചു പൊട്ടനെ പോലെ തന്നെ നിന്നു, മഞ്ജിമയുടെ നിഗൂഡമായ മുഖ ഭാവം നോക്കി കൊണ്ട്, മനസ്സിൽ ഒരുപാട്, ഒരുപാട് ചോദ്യങ്ങൾ നിറച്ച് വച്ച്.
……………………………………………………………… മഞ്ജിമ താഴെ ജലജയുടെ റൂമിൽ, സന്തോഷത്തോടെ ആശ്വസിച്ചു ഇരിക്കുമ്പോൾ, മുകളിൽ അഭിയുടെ റൂമിൽ ഒരു അന്തവും ഇല്ലാതിരിക്കുന്ന അഭിയെ തുടർച്ചയായി ശകാരിച്ചു കൊണ്ടിരിക്കുകയിരുന്നു ജലജ.
മഞ്ജിമയെ തന്റെ കൂടെ തന്നെ കിടത്തി ജലജ അന്ന് രാത്രി. ജലജയുടെ തേങ്ങൽ മഞ്ജിമ കേട്ടു.
മഞ്ജിമ ഒന്ന് ആലോചിച്ചു. അതിനു ശേഷം ജലജ കേൾക്കാൻ പറ്റുന്ന പോലെ തന്നെ കരയാൻ തുടങ്ങി മഞ്ജിമ..
മഞ്ജിമയുടെ കരച്ചിൽ കേട്ട ജലജ വേഗം തിരിഞ്ഞു കിടന്നു മഞ്ജിമയെ ഫേസ് ചെയ്തു.
ജലജ തന്റെ സങ്കടങ്ങൾ എല്ലാം മറന്നു മഞ്ജിമയോട് ചേർന്ന് പറഞ്ഞു : എന്തിനാ കരായണേ, ഞാൻ പറഞ്ഞില്ലേ, മോൾ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം എന്റെ തെണ്ടി ചെക്കൻ ആണ്.. ഞാൻ നന്നായി ആണ് അവനെ വളർത്തിയത് എന്ന് തെറ്റിദ്ധരിച്ചു.