മോനാച്ചൻ : ഹേയ്…. എവിടുന്ന്, അച്ഛനതൊക്കെ അലമാരയിൽ വെച്ചു പൂട്ടിയേക്കുവല്ലേ
മേരി : പൂട്ടിയില്ലാരുന്നേൽ നോക്കാമായിരുന്നു അല്ലേ ???
മോനാച്ചൻ : എന്റെ പൊന്നേ…എനിക്കൊരു ഉദ്ദേശവും ഇല്ല.
മേരിയും ആലിസും മോനാച്ചന്റെ പറച്ചിൽ കേട്ടു ചിരിച്ചോണ്ട് മുൻപിൽ നടന്നു. മോനാച്ചൻ അവരുടെ കുണ്ടിയുടെ ആട്ടവും നോക്കി പുറകെ നടന്നു. വഴി പിരിയുന്നതിനു തൊട്ടുമുൻപ് ആലിസ് മോനാച്ചനെ തല തിരിച്ചു നോക്കി. അവൾ മോനാച്ചനെ കണ്ണുകൊണ്ട് കയ്യിലേക്ക് നോക്കാൻ കാണിച്ചു. മോനാച്ചൻ മനസിലാവാതെ അവളുടെ കയ്യിൽ നോക്കി. മുറുക്കി പിടിച്ചിരുന്ന അവളുടെ കയ്യിൽ നിന്നും ഒരു പേപ്പർ കഷ്ണം അവൾ താഴെക്കിട്ടു. അവൾ മേരി കാണാതെ അതിലേക്കു നോക്കി മോനാച്ചനോട് അതെടുക്കാൻ ആംഗ്യം കാണിച്ചു. മോനാച്ചൻ വേഗം കുനിഞ്ഞു പേപ്പർ എടുത്തു പോക്കറ്റിൽ തിരുകി. മേരിയും ആലിസും മോനാച്ചനോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു.
മോനാച്ചന്റെ ഹൃദയം പട പടാ ഇടിച്ചു കൊണ്ടിരുന്നു. അവൻ നടന്നിട്ട് വേഗത പോരയെന്നു തോന്നി. മോനാച്ചൻ ഒറ്റയോട്ടത്തിന് റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ കയറി. ആ വഴിക്കു ആരുമില്ലായെന്നു ഉറപ്പ് വരുത്തി അവിടെയുള്ള പാറകെട്ടിൽ കയറി അവനിരുന്നു. വിറക്കുന്ന കൈകളോടെ അവനാ പേപ്പർ പോക്കറ്റിൽ നിന്നെടുത്ത് നിവർത്തി……………….
” പെരുന്നാളിന്റെ ആദ്യ ദിവസം രാവിലെ എല്ലാവരും പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോകും. ഉച്ച ആയിട്ടേ അവർ വരൂ.ഞാൻ അന്ന് പള്ളിയിൽ പോകില്ല. നീ അന്ന് വീട്ടിൽ വരണം. വീട്ടിൽ ആരും ഇല്ലായെങ്കിൽ വീടിന്റെ മുൻപിൽ അപ്പന്റെ കസേരയിൽ ഒരു ചുവന്ന പൂവ് ഞാൻ വെക്കും. ആളുണ്ടെങ്കിൽ പൂവുണ്ടാവില്ല. പ്രതികാരം ചെയ്യണ്ടേ”………..
(ഈ കത്ത് വായിച്ച ഉടനെ കീറി കളയണം )
എന്ന് APA
മോനാച്ചന് സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നി. ആലിസ് എന്തിനാകും വിളിക്കുന്നെ. പ്രതികാരം ഞാൻ ആഗ്രഹിക്കുന്നത് പോലെ ആയിരിക്കണേ മോനാച്ചൻ മനസ്സിൽ പറഞ്ഞോണ്ട് വീട്ടിലേക്കു ഓടി. പോകുന്ന വഴി അവനാ കത്തൊരിക്കൽ കൂടി വായിച്ചിട്ടു കീറി ദൂരെയെറിഞ്ഞു. ആലിസ് പുത്തൻപുരക്കൽ അവറാൻ എന്നാണ് APA യുടെ പൂർണ്ണ രൂപമെന്നു അവനു മനസിലായി. ആരേലും പിടിച്ചാലും മനസിലാകാതെ ഇരിക്കാനുള്ള ആലിസിന്റെ കാഞ്ഞ ബുദ്ധിയാണെന്നു അവനു തോന്നി.