എന്നും പറഞ്ഞു അവളാ പാൽ കുപ്പി അവന്റെ കയ്യിൽ നിന്നും വാങ്ങി. ആലിസ് മോനാച്ചനെ ഒന്നു നോക്കിയിട്ട് വീട്ടിലേക്കുള്ള വഴിയിലേക്ക് മേരിയോടൊപ്പം അവൾ നടന്നു പോയി. മേരി ഉള്ളതുകൊണ്ട് ആലിസ് ഒന്നും പറയില്ലായെന്നു അവനു അറിയാമായിരുന്നു. മോനാച്ചൻ സമയം കളയാതെ വീട്ടിലേക്കു നടന്നു. പെരുന്നാൾ ആകാൻ മോനാച്ചൻ അക്ഷമയോടെ കാത്തിരുന്നു, പെരുന്നാളായാൽ ത്രേസ്യാമ്മ പറഞ്ഞ കളിയവന്റെ മനസ്സിൽ കിടന്നു നുരഞ്ഞു പൊന്തി.
ദിവസങ്ങൾ കടന്നു പൊക്കോണ്ടിരുന്നു മോനാച്ചന്റെ ദിനചര്യകൾ മുടക്കമില്ലാതെ നടന്നു. പക്ഷെ സൂസമ്മ പിന്നെയവനെ വീട്ടിൽ വെച്ചൊരു പണിക്കു സമ്മതിച്ചില്ല. ക്ഷമ ആട്ടിൻസൂപ്പോളം ഫലം ചെയ്യുമെന്ന് അവൾ അവനെ പറഞ്ഞു മനസിലാക്കി. ദിവസവും ആലിസിനെ കാണാറുണ്ടെങ്കിലും മേരി കൂടെയുള്ളതുകൊണ്ട് പ്രതികാര കഥയ്ക്ക് ഇതുവരെ ഒരു തീരുമാനം ആയിട്ടില്ലാരുന്നു. ത്രേസ്യമ്മ ഫുൾ ടൈം ഷാപ്പിലായതുകൊണ്ട് കാണാൻ കിട്ടാറില്ല. ഇടയ്ക്ക് മിന്നായം പോലെ കണ്ടെങ്കിലും ഒരു ചിരിയിൽ കാര്യങ്ങൾ ഒതുങ്ങി.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം പതിവുപോലെ മോനാച്ചൻ പള്ളിയിൽ പോയി. പള്ളി കഴിഞ്ഞു അച്ഛന്റെ പെരുനാളിന്നോട് അനുബന്ധിച്ചുള്ള പ്രസംഗം ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ പെരുനാൾ ദിനങ്ങളിൽ ആദ്യ ദിനം പള്ളിയിലെ കുട്ടികളുടെ പ്രാദേശിക കലാ പരിപാടികൾ, രണ്ടാംദിനം കെ. പി. എ. സിയുടെ നാടകം മൂന്നാം ദിനം കൊച്ചിൻ കാരുടെ ഗാനമേള. നാടകത്തിനു കാർന്നോന്മാരുടെയും ഗാനമേളയ്ക്ക് ചെറുപ്പകാരുടെയും കരാഘോഷം ഉയർന്നു. ഒടുവിൽ പിരിവിന്റെ കാര്യം പറഞ്ഞപ്പോൾ വലിപ്പ ചെറുപ്പമില്ലാതെ പിറുപിറുപ്പും ഉയർന്നു കേട്ടു. പള്ളി കഴിഞ്ഞു ഇറങ്ങിയ മോനാച്ചൻ സൂസമ്മയെയും ആലീസിനെയും മേരിയെയും ഒരുമിച്ചു കണ്ടു. അമ്മേം മക്കളും ആണെന്ന് കണ്ടാൽ പറയില്ല. മൂന്ന് ചേച്ചിയനിയത്തിമാർ അങ്ങനെയേ തോന്നു. പള്ളി കഴിഞ്ഞിറങ്ങിയ ആണുങ്ങളിൽ പകുതി മുക്കാലും അവരെ ഒളികണ്ണിട്ട് നോക്കി വെള്ളമിറക്കുന്നത് മോനാച്ചൻ കണ്ടു.
മോനാച്ചന് സൂസമ്മ തന്ന പണം കൊണ്ടു ഷർട്ടും പാന്റും വാങ്ങണമായിരുന്നു. ഇവിടേ നല്ലത് കിട്ടില്ല. കട്ടപ്പനയ്ക്കു പോകണം അതിനവൻ നേരത്തെ അപ്പന്റെ കയ്യിന്ന് അനുവാദം വാങ്ങിയിരുന്നു. ആദ്യം വന്ന ബസിനു കേറി മോനാച്ചൻ കട്ടപ്പനയ്ക്കു വിട്ടു. ആദ്യമായാണ് ഒറ്റയ്ക്ക് മോനാച്ചൻ കട്ടപ്പനയ്ക്കു വരുന്നത്. താൻ വലിയൊരു പുരുഷനായതിന്റെ പ്രതീകമായി അവനതിൽ അഭിമാനിച്ചു. കട്ടപ്പന ടൗണിലെ ആദ്യം കണ്ട തുണിക്കടയിൽ അവൻ കയറി. രണ്ടു ഷർട്ടും ഒരു പാന്റും മേടിച്ചു മോനാച്ചൻ അടുത്ത വണ്ടി കേറി വീട്ടിലെത്തി. ഷർട്ടും പാന്റും കണ്ട് ആൻസി കെറുവിച്ചു ഇരുന്നു മോനാച്ചനോട്.