മാമ്പള്ളിയിലെ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു … നീണ്ട പത്തുവർഷങ്ങൾക്കു ശേഷം മാമ്പള്ളിയുടെ മണ്ണിൽഅവർ കാൽ കുത്തി … അൽപ്പം കുനിഞ്ഞു ഭവ്യതയോടെ അയ്യപ്പൻ അവരുടെ മുന്നിൽ വന്നു നിന്നു …
” അങ്ങുന്നേ അയച്ച സാധനങ്ങളും മറ്റും പറഞ്ഞ റൂമുകളിൽ തന്നെ കൊണ്ടുവച്ചിട്ടുണ്ട് … കുളംവൃത്തിയാക്കാനും കുളക്കരയിൽ ഇടിഞ്ഞ കല്ല് കെട്ടാനും സാധനങ്ങൾ കൊണ്ടുവെച്ചിട്ടുണ്ട് … അതിന്റെപണിക്കാർ വന്നിട്ടില്ല
” ശരി ” അതും പറഞ്ഞു രാജേന്ദ്രൻ മറ്റുള്ളവരെയും കൂട്ടി വീട്ടിലേക്ക് കയറി ….
വൈകുന്നെരം അമ്പലത്തിൽ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു പുഷ്പാർച്ചന നടത്തി അവർ ആരംഭം കുറിച്ചു …രാത്രിഎല്ലാവരും ഭക്ഷണ ശേഷം ഒത്തുകൂടി …
” ചടങ്ങുകൾ കഴിയുന്നതുവരെ പുറത്തുനിന്ന് ആരെയും ഇവിടെ വരുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം…”
രാജേന്ദ്രൻ തുടക്കമിട്ടു …
” പുറം പണിക്ക് ആളെ വേണം ഏട്ടാ … അല്ലാതെ അഞ്ചേക്കർ വീടും പരിസരവും ആര് വൃത്തിയാക്കാനാണ് …”
ഹേമലത പറഞ്ഞു …
” അത് ശരിയാ …”
എല്ലാവരും ശരി വെച്ചു …
” അയ്യപ്പനോട് സംസാരിക്കാം … അടുക്കളപ്പണിക്കും മറ്റും തൽക്കാലം നമുക്ക് തന്നെ നോക്കാം … എല്ലാം കഴിഞ്ഞുനിർത്താം നമുക്ക് …”
ഭദ്രൻ പറഞ്ഞു …
” സഹായത്തിന് ഒരാളെ അത്യവശ്യമാണ് … പുരയിടത്തിൽ നാളികേരം ഇടാനും മാർകെറ്റിൽ പോകാനുംചെടികളും മറ്റും നോക്കാനും പറമ്പിലെ അല്ലറ ചില്ലറ പണിക്കൊക്കെ ആയും ഒരാൺകുട്ടി അത്യാവശ്യം ആണ് … എന്നാൽ മുതിർന്ന ഒരാളെ പണിക്ക് വെക്കുകയാണെങ്കിൽ അവന്മാർ ഇവിടെ നടക്കുന്ന കാര്യം പുറത്തുപറഞ്ഞുനടക്കാൻ സാധ്യത ഉണ്ട് … കേട്ടപാതി കേൾക്കാത്ത പാതി നാട്ടുകാർ നൊടിച്ചിൽ തുടങ്ങും … ഒരുപയ്യനാണെങ്കിൽ ആർക്കും പ്രശ്നവും ഉണ്ടാകില്ല … ”
ഹേമലത വീണ്ടും പറഞ്ഞു …
” അത് ഏട്ടത്തി പറഞ്ഞതിൽ കാര്യമുണ്ട് … അങ്ങനെ ആണെങ്കിൽ നമുക്ക് ഊട്ടുപുരയിൽ നിൽപ്പിക്കാം അവനെ… ഇവിടെ താമസിച്ചു ജോലി ചെയ്യട്ടെ … പറ്റിയ ഒരുത്തനെ തപ്പാൻ അയ്യപ്പനോട് പറയാം … “