അവർ പുറത്തു ഇറങ്ങുന്നതിനു അനുസരിച്ചു മുന്നോട്ടടുത്ത മഞ്ജിമ വാതിൽ അടച്ചു പൂട്ടി, തിരിഞ്ഞു വാതിലിനോടായി തന്നെ ചേർന്ന് താഴെ ഇരുന്നു അലറി കരഞ്ഞു,,, ഉള്ളിലെ ദേഷ്യവും സങ്കടവും പുറത്ത് വിട്ടു കൊണ്ട്. സമയം കടന്നു പോയി, അലർച്ച തേങ്ങൽ ആയി മാറി, തന്റെ കൈകളിൽ മകൾ അപ്സരയുടെ ചെറിയ കൈ വിരൽ സ്പർശവും അമ്മേ എന്നുള്ള വിളിയും ആണ്, മഞ്ജിമയുടെ മുഖം കൽമുട്ടിയുകൾക്കിടയിൽ നിന്നും ഉയർത്തിയതും കണ്ണുകൾ തുറപ്പിച്ചതും അപ്സരയുടെ നോട്ടത്തിലും, അമ്മേ വിളിയിലും തിരിച്ചു സ്വബോധത്തിൽ എത്തിയ മഞ്ജിമ തന്റെ മോളെ കെട്ടിപിടിച്ചു തുരു തുരാ ഉമ്മകൾ വച്ചു…
താഴെ ഹാളിൽ ഇപ്പോളോഴും എന്താ സംഭവിച്ചേ എന്ന് ഒരു അന്തവും ഇല്ലാതെ അടിച്ചു പൂസായി ഇരിക്കുന്ന വിനയന് ചുറ്റും സോഫയിൽ ഇരുന്നു സരസ്വതി സ്വന്തം ഭർത്താവിനോട് അലറി കൊണ്ട് പറഞ്ഞു : നാളെ തന്നെ വിളിച്ചു കൊണ്ട് വരണം അവളുടെ വീട്ടുകാരെ. രാധിക ഇടയിൽ കയറി പറഞ്ഞു : പിന്നല്ലാതെ,, ഇങ്ങനെ വിട്ടാൽ പറ്റുമോ… ഇത്രക്കും അഹങ്കാരമോ?…
സരസ്വതി : തെണ്ടി കുടുംബത്തിൽ നിന്നും കൊണ്ട് വന്നപ്പോഴേ ഓർക്കണമായിരുന്നു, ഉള്ളിൽ വിഷം ഉണ്ടാവും എന്ന്…
അച്ഛൻ പറഞ്ഞു : ഒന്ന് അടങ്ങ് സരസ്വതി, നാളെ ആവട്ടെ.. നീയൊന്നു മിണ്ടാതിരി…..
സരസ്വതി : എന്ത് മിണ്ടാതിരി…. ചെറ്റ കുടുംബത്തിലെ പെണ്ണ്, ചെറ്റത്തരം അല്ലെ കാണിക്കു… സരസ്വതി കോപം കൊണ്ട് ഉറഞ്ഞടുക ആയിരുന്നു,, വായിൽ തോന്നിയ കാര്യങ്ങൾ മഞ്ജിമയെയും കുടുംബത്തെയും പറഞ്ഞു കൊണ്ടേ ഇരുന്നു, കൂട്ടിനു രാധികയും…
അതിനൊരു അവസാനം വന്നത് പുറത്തു ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കെട്ടിട്ടാണ്…
സംഭവം മനസ്സിൽ എത്ര ക്രൂരത ഉണ്ടെങ്കിലും നാട്ടുകാരുടെ മുന്നിൽ എല്ലാം ഒളിപ്പിച്ചേ നടക്കു, അമ്മയും മോളും. അതുകൊണ്ട് തന്നെ വണ്ടിയുടെ ശബ്ദം കേട്ട ഉടനെ മകൾ രാധികയോട് : ശൂ.. എന്ന് ആംഗ്യം കാണിച്ചത്.
ആദ്യം വല്ല വണ്ടിയും വഴിയിൽ നിർത്തിയതാവും എന്നാണ് എല്ലാവരും വിചാരിച്ചതു, പക്ഷെ ഗേറ്റ് തുറക്കുന്ന ശബ്ദവും, പിന്നാലെ വീട്ടിലെ കാളിങ് ബെല്ലും മുഴങ്ങിയതും എല്ലാവരും നോക്കിയത് ഹാളിൽ ക്ലോക്കിൽ ആയിരുന്നു. സമയം രാത്രി പതിനൊന്നര….. അച്ഛൻ ആണ് വാതിൽ തുറന്നത്.. കണ്ടത് കാവി മുണ്ടും ഷർട്ടും ഇട്ടു നിൽക്കുന്ന ഒരു ആളെ ആണ്.. അച്ഛൻ ചോദിച്ചു : ആരാ, എന്ത് വേണം?.. അയാൾ : വണ്ടി വേണം എന്ന് പറഞ്ഞു?.. അച്ഛൻ തിരിഞ്ഞു എല്ലാവരെയും നോക്കി അത്ഭുദത്തോടെ. ആരു പറഞ്ഞു എന്നുള്ള ചോദ്യം മുഴുവപ്പിക്കുന്നതിനു മുമ്പ്, മുകളിലെ നിലയിൽ നിന്നും മഞ്ജിമയുടെ ശബ്ദം എല്ലാവരും കേട്ടു ഉച്ചത്തിൽ…. ” സുനിലേട്ടാ,, ഇവിടെ,, മുകളിൽ,, പെട്ടിയൊന്നു എടുക്കാൻ സഹായിക്കണം…. “… എല്ലാവരും അന്തം വിട്ടു കൊണ്ട് നിന്ന നിൽപ്പിൽ തന്നെ നിന്നു മഞ്ജിമയെ നോക്കി..